അക്ഷയയ്ക്കു സൗജന്യഉപരിപഠനത്തിനു സൗകര്യമൊരുക്കി കോഴിക്കോട് സൈലം
Tuesday, June 11, 2024 1:48 AM IST
വണ്ടിത്താവളം: വിളയോടിയിൽ ഒറ്റമുറിവീട്ടിൽ അസൗകര്യങ്ങൾക്കിടയിൽ പഠിച്ച് പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അക്ഷയയ്ക്കു കൈത്താങ്ങുമായി കോഴിക്കോട് സൈലം ഭാരവാഹികൾ. വാരിക്കാട്ടുചള്ള പരേതനായ ഹരിദാസിന്‍റെ മകൾ അക്ഷയയുടെ ജീവിതാഭിലാഷമാണ് ഇതിലൂടെ സഫലമാകുന്നത്. എസ്എസ്എൽസിയിലും ഫുൾ എപ്ലസ് നേടിയിരുന്നു ഈ മിടുക്കി.

അമ്മാവനായ സുധീഷാണ് വാരിക്കാട്ടുചള്ളയിലെ വീട്ടിലെത്തിച്ച് അക്ഷയയെ പഠിക്കാൻ സഹായിച്ചത്. ചെത്തുതൊഴിലാളിയായ സുധീഷ് അക്ഷയയുടെ പഠനമികവ് മനസിലാക്കി തന്നാൽ കഴിയുംവിധമൊക്കെ സഹായിച്ചു.

അക്ഷയയുടെ ദുരിതം മനസിലാക്കി കോഴിക്കോട് സൈലം എൻട്രൻസ് കോച്ചിംഗ് സെന്‍റർ സിഇഒ ഇന്നലെ നേരിട്ടു വീട്ടിലെത്തുകയായിരുന്നു. ഒരു മുറിക്കകത്ത് അഞ്ചുപേരാണ് കഴിച്ചുകൂട്ടുന്നത്.

തനിക്ക് എംബിബിഎസിനു പഠിക്കാനാണ് ആഗ്രഹമെന്ന് സ്കൂൾ അധ്യാപകരെ അക്ഷയ അറിയിച്ചിരുന്നു. ഇതറിഞ്ഞ ചിറ്റൂർ പ്രതികരണവേദി പ്രസിഡന്‍റ് എ. ശെൽവൻ ചില വ്യക്തികളുടെ സഹായം അഭ്യർഥിച്ചു. ഇതിലൂടെയാണ് സൈലം അധികൃതർ അക്ഷയയുടെ തുടർപഠനമോഹം അറിഞ്ഞ് സഹായിക്കാനൊരുങ്ങിയത്.

ഇന്നലെ ചിറ്റൂർ പ്രതികരണവേദി ഓഫീസിൽവച്ച് സൈലം സിഇഒ അനന്തു സൗജന്യപഠനത്തിനുള്ള അഡ്മിഷൻ ടിക്കറ്റ് അക്ഷയയ്ക്കു നൽകി. ചടങ്ങിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിഷാപ്രേംകുമാർ, വാർഡ് മെമ്പർ വി.പി. പ്രിയ, ഡോ. ഷിംന എ. ശെൽവൻ, എം. ചന്ദ്രൻ മജീഷ് എന്നിവർ പങ്കെടുത്തു.

ഒരുവർഷത്തെ പഠനത്തിനു രണ്ടുലക്ഷം രൂപ ചെലവു വരുന്നതാണ് അക്ഷയയ്ക്ക് സൗജന്യമായി ലഭിക്കുന്നത്. അക്ഷയയെ തേടിവന്ന സൗഭാഗ്യത്തിൽ അമ്മാവൻ സുധീഷിനും കുടുംബംഗങ്ങൾക്കുമൊപ്പം അയൽവാസികളും ആഹ്ലാദത്തിലാണ്.