കാർ തലകീഴായി മറിഞ്ഞു ഒരാൾക്കു പരിക്ക്
Tuesday, June 11, 2024 1:48 AM IST
കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്തിനുസമീപം വെള്ളക്കെട്ടിൽ കാർ തലകീഴായി മറിഞ്ഞ് ഒരാൾക്കു പരിക്ക്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം.

വാഹനം വെള്ളക്കെട്ടിൽ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അടുത്തുള്ള ഇരുമ്പുഷീറ്റുകളുടെ മുകളിലാണ് വീണത്. മണ്ണാർക്കാട് ഭാഗത്തുനിന്നും വന്ന കാറാണ് വെള്ളക്കെട്ടിൽ ചാടി നിയന്ത്രണംവിട്ട് മറിഞ്ഞത്.

റോഡിന്‍റെ വശങ്ങൾ ഉയർത്തിയത് മൂലം വെള്ളം കെട്ടിനിന്നതാണ് അപകടകാരണം. നൂറുമീറ്ററോളം ദൂരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്.

സമീപത്ത് വീടുകളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ വേണ്ടി റോഡരികിൽ ക്വാറി വേസ്റ്റ് നിരത്തിയതാണ് റോഡിൽ വെള്ളം കെട്ടിനിൽക്കാൻ കാരണം.

ചില ഭാഗങ്ങളിൽ ഒരടിയോളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പലപ്പോഴും വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് വെള്ളക്കെട്ടും കുഴിയും കാണുക.

പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയോ വശങ്ങളിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാണ്.

കരിങ്കല്ലത്താണി മുതൽ ഒലവക്കോട് താണാവ് വരെയുള്ള റോഡിന്‍റെ നിർമാണ അപാകത ചൂണ്ടിക്കാണിച്ച് ഓരോ പ്രദേശത്തെയും നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു.