കുട നന്നാക്കുന്നവർ ധർമസങ്കടത്തിൽ
Tuesday, June 11, 2024 1:48 AM IST
വടക്കഞ്ചേരി: തുടർച്ചയായി മഴ പെയ്യാത്തതിന്‍റെ ധർമസങ്കടത്തിലാണ് കുടകളുടെ അറ്റകുറ്റപ്പണി നടത്തുന്നവർ. ചിന്നംപിന്നം മഴപെയ്തുകൊണ്ടിരുന്നാലേ കേടുവന്ന കുട നന്നാക്കാൻ ആളുകൾ വരൂ എന്നാണ് വടക്കഞ്ചേരി ടൗണിൽ മന്ദത്ത് പതിറ്റാണ്ടുകളായി കുടനന്നാക്കൽ തൊഴിൽചെയ്യുന്ന കൃഷ്ണൻകുട്ടി പറയുന്നത്.

ജൂൺ ആദ്യവാരങ്ങൾ പിന്നിടുമ്പോഴും തുടർച്ചയായ മഴയില്ല. ജൂൺമാസമാണ് കുട റിപ്പയറിംഗിംന്‍റെ പീക്ക് സീസൺ. ഈ മാസത്തിലെ എന്തെങ്കിലുമൊക്കെ വരുമാനം കിട്ടൂ.

കഷ്ടി ഓണംവരെ കുട റിപ്പയറിംഗുണ്ടാകും. പിന്നീടുള്ള മാസങ്ങളിൽ ചെരുപ്പ് നന്നാക്കിയും ബാഗ് റിപ്പയർ ചെയ്തും തള്ളിനീക്കണം.- കൃഷ്ണൻകുട്ടി പറയുന്നു.

ടൗണിൽ തന്നെ പലയിടത്തായി 40 വർഷമായി കൃഷ്ണൻകുട്ടി കുട റിപ്പയർ രംഗത്തുണ്ട്. ഏത് ഗുരുതരാവസ്ഥയിലുള്ള കുടകളും മിനിറ്റുകൾക്കുള്ളിൽ കൃഷ്ണൻകുട്ടി റിപ്പയർ ചെയ്ത് പുത്തനാക്കി കൊടുക്കും.

കാൽനടയാത്രക്കാർ കുറഞ്ഞതും സ്കൂൾ കുട്ടികളെല്ലാം വാഹനങ്ങളിലായതും കുട നിർമാതാക്കൾക്കും കുട നന്നാക്കുന്നവർക്കും ഒരുപ്പോലെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. പുത്തൻ ചെറിയ മടക്കുകുടകൾ പരാജയമാണെന്നാണ് കൃഷ്ണൻകുട്ടിയുടെ പക്ഷം. ഇത്തരം കുടകളുടെ പാർട്സുകൾ ഒന്നും കിട്ടില്ല.

പഴയ കുടകളും കമ്പികളും കെട്ടാക്കി അത് തലയിൽ വച്ച് കുട നന്നാക്കാനുണ്ടോ ഇന്ന് ഉറക്കെ വിളിച്ചു ചോദിച്ച് കുട നന്നാക്കാനെത്തുവരും ഇന്ന് അപൂർവമായി.

അപരിചിതരെ സംശയത്തോടെ കാണുന്നതും കുട റിപ്പയറിംഗ് മൂലം കുടുംബ ചെലവുകൾ കൂട്ടിമുട്ടാത്തതും കുട നന്നാക്കുന്നവരുടെ എണ്ണം കുറച്ചു.