സ്കൂളിലെ ഉച്ചഭക്ഷണ തുക വർദ്ധന അപര്യാപ്തമെന്ന് കെപിഎസ്ടിഎ
Monday, June 10, 2024 1:46 AM IST
പാലക്കാട്: പിഎം പോഷൺ പദ്ധതി പ്രകാരം കേരളത്തിൽ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിന്‍റെ പാചക ചെലവിനത്തിലെ തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതനുസരിച്ച് 2016ൽ നിശ്ചയിച്ച തുക വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിക്കുകയുണ്ടായി.

ഒന്പതുമാസമായി പല തവണ ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.
ഫെബ്രുവരി മാസത്തിൽ കേസ് വാദത്തിനിടയിൽ മുട്ട, പാൽ എന്നിവയ്ക്ക് പ്രത്യേകം തുക ബഡ്ജറ്റിൽ വകയിരുത്തിയതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ചപ്പോൾ തുക വർദ്ധന സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെടുകയും കോടതി, സർക്കാരിനോട് ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ നിർദേശം നൽകുകയും ചെയ്തു.

അതിനെ തുടർന്നാണ് സർക്കാർ പുതുക്കിയ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയത്.
സപ്ലിമെന്‍ററി ന്യൂട്രീഷൻ ഒഴികെയാണ് ഈ തുക എന്നാണ് ഉത്തരവിലുള്ളത്.

ദേശീയ ശരാശരിയെക്കാൾ വിലനിലവാരം ഉയർന്നു നിൽക്കുന്ന കേരളത്തിൽ മുട്ട, പാൽ എന്നിവ ഒഴിവാക്കിയാണെങ്കിൽപ്പോലുംഎൽപിയിൽ അനുവദിച്ചിരിക്കുന്ന ആറ് രൂപ എന്നത് പര്യാപ്തമല്ല. എൽപിയിലെ കുട്ടികൾക്കും യുപിയിൽ അനുവദിച്ചിരിക്കുന്നതുപോലെ 8.17 രൂപ എന്ന ക്രമത്തിൽ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും മെറ്റീരിയൽ കോസ്റ്റ്, സപ്ലിമെന്‍ററി ന്യൂട്രീഷൻ തുക എന്നിവ മുൻകൂറായി അനുവദിക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ് കെ.അബ്ദുൾ മജീദ്, സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ പതിനൊന്നിന് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തും.