ടാങ്കർവെള്ളത്തിനായി പലയിടത്തും മുറവിളി
Wednesday, May 1, 2024 12:38 AM IST
ഒറ്റപ്പാലം: തടയണകളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ട സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ റവന്യു വകുപ്പിന്‍റെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കണമെന്നു ജനകീയാവശ്യം ശക്തം.

ജില്ലയിൽ താപനില 40 ഡിഗ്രിക്കു മുകളിൽ തന്നെ നിലനിൽക്കെ ജില്ലയിലെ ഭൂരിഭാഗം തടയണകളും വറ്റിക്കഴിഞ്ഞു.പേരിനുമാത്രമാണ് തടയണകളിൽ വെള്ളമുള്ളത്. ഇതാവട്ടെ വിതരണം ചെയ്യാനുമാകില്ല. ലക്കിടിയിലേയും മീറ്റ്നയിലേയും തടയണകളും വറ്റിക്കഴിഞ്ഞു.

ഇതോടെ മേഖലയിലെ സമഗ്രശുദ്ധജല വിതരണ പദ്ധതികളെല്ലാം കടുത്ത പ്രതിസന്ധിയിലായി. നിറഞ്ഞു തുളുമ്പി നിന്നിരുന്ന തടയണയിലെ രണ്ടുഷട്ടറുകൾ കഴിഞ്ഞ മാസം സാമൂഹിക വിരുദ്ധർ തുറന്നുവിട്ടതും പ്രതിസന്ധി ഇരട്ടിയാക്കിയിരുന്നു.

അതേസമയം, രൂക്ഷമായവരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യുന്നതു ഭാഗികമായി തുടരുന്നുണ്ട്. തടയണയിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം കയറംപാറയിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ എത്തിച്ചു ശുദ്ധീകരിച്ചാണു ടാങ്കറിൽ കൊണ്ടുപോകുന്നത്.
അതേസമയം, ഞാവളിൻ കടവ്, ലക്കിടി, ഷൊർണൂർ ഉൾപ്പെടെ പുഴയിലെ ഇതര തടയണകളിലും ജലലഭ്യത കടുത്ത പ്രതിസന്ധിയിലാണ്.

ഭാരതപ്പുഴയിലെ തടയണകളിൽ പലതും ആദ്യമായാണു വറ്റുന്നത്. വഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കാത്തതാണ് വിനയായത്. മണലും ചെളിയും നിറഞ്ഞു സംഭരണശേഷി കുറഞ്ഞതും വേനലിൽ തടയണയിലെ ജലലഭ്യതയെ ബാധിച്ചു.

സാധാരണ മഴക്കാലമാകുന്നതോടെ ഷട്ടറുകൾ പൂർണമായും തുറന്നുവിട്ടു ചെളിയും മണലും ഒഴുക്കി വിടാൻ ശ്രമിക്കാറുണ്ടെങ്കിലും പൂർണമായി ഫലപ്രദമാകാറില്ല.

നിലവിൽ വെള്ളം കുറഞ്ഞ തടയണയിൽ ചെളിയും മണലും വൻതോതിൽ അടിഞ്ഞുകൂടിയ അവസ്ഥയാണ്. വേനൽമഴ കനിയുകയോ ആളിയാർ ഡാമിൽ നിന്നുള്ള വെള്ളം എത്തുകയോ ചെയ്തില്ലെങ്കിൽ മേഖലയിൽ ജലഅഥോറിറ്റിയുടെ ശുദ്ധജല വിതരണം പൂർണമായും അവതാളത്തിലാകും.

ആളിയാർ വെള്ളം കിഴക്കൻ മേഖലയിലെ ഇതര തടയണകൾ കടന്നു മീറ്റ്‌നയിൽ ഉടൻ എത്തുമോയെന്നതാണു ഇപ്പോഴത്തെ കടുത്ത ആശങ്ക. അടുത്ത ദിവസങ്ങളിൽ വെള്ളമെത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യമാണെന്നു ജല അഥോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.