നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി 450 ഏത്തവാഴകൾ നശിപ്പിച്ചു
Thursday, February 2, 2023 12:33 AM IST
അഗളി: അഗളി പഞ്ചായത്തിൽ നരസിമുക്കിൽ കാട്ടാനക്കൂട്ടം വൻ കൃഷിനാശം വിതച്ചു.
ചൊവ്വാഴ്ച രാത്രി പട്ടിമാളം നീർ ചാലിലൂടെ എത്തിയ ആനകൾ അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്‍റെ കൃഷിത്തോട്ടത്തിലാണ് താണ്ഡവമാടിയത്.
നരസിമുക്കിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് ഞാലിപ്പൂവനും,നേന്ത്രനും അടക്കം 3,500 വാഴകളാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ നാനൂറ്റന്പതോളം നേന്ത്ര വാഴകൾ നശിപ്പിച്ചതായി പോൾ മാത്യു പറഞ്ഞു.
കൂടാതെ തെങ്ങുകളും കപ്പകൃഷികളും നശിപ്പിച്ചിട്ടുണ്ട്.കൃഷി സ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നെങ്കിലും മരച്ചില്ലകളും മറ്റും പിഴുതെറിഞ്ഞ് വൈദ്യുതി വേലി നിർവീര്യമാക്കിയ ശേഷമാണു ആനക്കൂട്ടം കൃഷിയിടത്തിൽ കടന്നത്.
ബാങ്കിൽനിന്നു ലോണ്‍ എടുത്തും പണ്ടം പണയപ്പെടുത്തിയുമാണ് കൃഷി യിറക്കിയതെന്ന് പോൾ മാത്യു പറഞ്ഞു. വൈദ്യുതി വേലി തകർന്നതിനാൽ ശേഷിക്കുന്ന കൃഷികളും കാട്ടാനകൾ നശിപ്പിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.