പെരിയാർ വാലി സബ് കനാലിൽ മാലിന്യക്കൂമ്പാരം
Friday, July 5, 2024 4:36 AM IST
കോലഞ്ചേരി: പെരിയാർ വാലി സബ് കനാൽ മാലിന്യകൂമ്പാരമായി. കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിമ്പിൻ ചിറയിലേക്ക് വെള്ളമൊഴുകിയെത്തുന്ന കനാലാണ് മാലിന്യക്കൂമ്പാരമായി മാറിയിട്ടുള്ളത്.

കോലഞ്ചേരി കോടതിക്ക് മുന്നിൽ സ്ഥിതി ചെയ്യുന്ന ഒലിമ്പിൻ ചിറ പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലൊന്നാണ്. കോലഞ്ചേരി ഗ്യാസ് ഗോഡൗൺ റോഡിനോട് ചേർന്ന് പോകുന്ന കനാലിലാണ് ഡയപ്പർ, പ്ലാസ്റ്റിക്ക്, കുപ്പി, ചാക്കുകൾ തുടങ്ങിയവ അടിഞ്ഞ് കിടക്കുന്നത്. സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളിൽനിന്നും മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.

പ്രധാന റോഡ് മുറിച്ച് വെള്ളം ചിറയിലേക്ക് പോകുന്ന പൈപ്പ് തീരെ ചെറുതായതും സബ് കനാലിൽ വെള്ളം കെട്ടി നിൽക്കാൻ കാരണമാകുന്നുണ്ട്. മഴ തുടങ്ങിയതോടെ കനാലിന്‍റെ വശങ്ങളിൽ താമസിക്കുന്നവരുടെ കിണറുകളിലേക്ക് അഴുക്ക് എത്താൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് ജലജന്യ രോഗങ്ങൾ പടരാനിടയാകുമെന്നും നാട്ടുകാർക്കിടയിൽ ആശങ്കയുണ്ട്.