വൈദ്യുതാഘാതമേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു
Friday, July 5, 2024 4:16 AM IST
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു. ഉപ്പുകണ്ടത്തിന് സമീപം കുട്ടംകുളത്തെ കൃഷിയിടത്തിലാണ് കാട്ടുകൊന്പന്‍റെ ജഡം കണ്ടെത്തിയത്. കൃഷിയിടത്തിന് മുകളിലൂടെ കടന്നുപോകുന്ന 220 കെ.വി. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് ആന ചെരിയാൻ കാരണം.

ആന കുത്തിമറിച്ചിട്ട പന ലൈനിലേക്ക് വീഴുകയും അതുവഴി വൈദ്യുതി പ്രവഹിക്കുകയുമായിരുന്നു. പതിനഞ്ച് വയസിന് മുകളിലുള്ള കൊന്പനാണ് ചെരിഞ്ഞത്. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയവരാണ് ആനയുടെ ജഡം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടോടെ ആനയെ പോസ്റ്റുമോർട്ടത്തിനും സംസ്കരിക്കുന്നതിനുമായി ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്ന് നീക്കം ചെയ്തു. ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വൈദ്യുതി ലൈനിനടുത്ത് ഉയരത്തിലുള്ള മരങ്ങൾ വളർത്താൻ പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കൊന്പൻ ചരിഞ്ഞവിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തിയിരുന്നു. കോട്ടപ്പാറ വനമേഖലയിൽ നിന്നും പതിവായി നാട്ടിലിറങ്ങുന്ന ആനകളിലൊന്നാണ് ചരിഞ്ഞത്.