കളമശേരിയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി
Friday, July 5, 2024 4:36 AM IST
കളമശേരി: കളമശേരി നഗരസഭ പന്ത്രണ്ടാം വാർഡിൽ തോഷിബയ്ക്ക് സമീപം ഇന്നലെ പുലർച്ചെ മൂന്നോടെ മാലിന്യം തളളാനെത്തിയ വാഹനം നാട്ടുകാർ കൈയോടെ പിടികൂടി നഗരസഭാ അധികൃതരെ ഏല്പിച്ചു.

മാലിന്യം തള്ളിയതിനുശേഷം പോകാൻ ശ്രമിച്ചപ്പോൾ വാഹനം സ്റ്റാർട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാനായി എത്തിയവർ വാഹനത്തിൽ തന്നെ ഇരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.

കാക്കനാട് പടമുകളിലുള്ള ഫർണിച്ചർ കടയിൽ നിന്നുള്ള സ്പോഞ്ച്, അപ്ഹൊൾസറി മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. നാട്ടുകാർ ഇവരെക്കൊണ്ട് തന്നെ മാലിന്യങ്ങൾ തിരികെ വാഹനത്തിലേക്ക് കയറ്റിച്ചു. ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ പറഞ്ഞു.

കളമശേരി നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മാലിന്യം തള്ളിയവർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകും. പിഴ ഇടാക്കാനും ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്.

പിടികൂടിയ വാഹനം നഗരസഭയുടെ യാർഡിൽ പിടിച്ചിട്ടിരിക്കുകയാണ്. പിഴ ഈടാക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു.