സർക്കാർ ഓഫീസുകൾക്ക് ഇനി ശരണം വാടക വാഹനങ്ങൾ
Friday, July 5, 2024 4:16 AM IST
കാക്കനാട്: ഔദ്യോഗിക കൃത്യനിർവഹണത്തിന് ജില്ലയിലെ നല്ലൊരു ശതമാനം സർക്കാർ ഓഫീസുകൾക്കും ഇനി ആശ്രയം, വാടകവാഹനങ്ങൾ.15 കൊല്ലം പഴക്കമുള്ള വാഹനങ്ങളെല്ലാം പൊളിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ മിക്ക സർക്കാർ ഓഫീസുകളും ഔദ്യോഗിക യാത്രകൾക്കായി വാടക വാഹനങ്ങളുടെ സേവനം തേടേണ്ടിവരും.

കളക്ടറേറ്റിലെ 73 ഓഫീസുകളിൽ കാലപ്പഴക്കത്താൽ ജീർണിച്ച വാഹനങ്ങളാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. പുതിയ വാഹനങ്ങൾ വാങ്ങാൻ ധനവകുപ്പ് ഭരണാനുമതി നൽകുന്നുമില്ല.

സർക്കാരിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ കരാർ വ്യവസ്ഥയിൽ വാടക നിശ്ചയിച്ച് മറ്റു വാഹനങ്ങൾ കണ്ടെത്തി ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനാണ് ഉത്തരവ്.

കരാർ പ്രകാരം വാഹനം നൽകുന്നവർ ഡ്രൈവറെയും നൽകണമെന്നാണ് ആവശ്യം. മോട്ടോർ വാഹന വകുപ്പിനുവേണ്ടി സംസ്ഥാനത്ത് നിലവിൽ വാടക വാഹനങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ട്.