ചായ വാങ്ങി നൽകിയില്ല; സുഹൃത്തിനെ കത്രികയ്ക്ക് കുത്തിക്കൊന്നു
Thursday, July 4, 2024 4:33 AM IST
ആലുവ: ചായ വാങ്ങി കൊടുക്കാത്തതിന്‍റെ പേരിൽ നടന്ന തർക്കത്തിനിടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു. അയ്യമ്പുഴ സ്വദേശി കൃഷ്ണൻകുട്ടി(57) ആണ് കൊല്ലപ്പെട്ടത്. നോർത്ത് പറവൂർ കൈതാരം ദേവസ്വം കോളനിയിൽ ശ്രീകുമാറി( 62)നെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിനും പറവൂർ കവലയ്ക്കുമിടയിൽ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന തലശേരി കിച്ചൺ ഹോട്ടലിന് മുന്നിൽ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഹോട്ടലിന് മുന്നിലായി വൈദ്യുത പോസ്റ്റിനോട് ചേർന്നുള്ള പുല്ലുപിടിച്ചു കിടക്കുന്ന സ്ഥലത്തുവച്ച് ഇവർ തമ്മിൽ ചായ മേടിച്ച് കൊടുക്കുന്നതിനെക്കുറിച്ച് തർക്കവും ഉന്തും തള്ളുമുണ്ടായി.

പ്രകോപിതനായ ശ്രീകുമാർ കയ്യിലിരുന്ന ചെറിയ ഓറഞ്ച് പിടിയുള്ള കത്രിക കൊണ്ട് രണ്ട് വട്ടം കൃഷ്ണൻകുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നെന്ന് എസ്ഐ സെയ്ത് മുഹമ്മദ് പറഞ്ഞു. സംഭവം നടന്ന ഉടൻ കൃഷ്ണൻകുട്ടിയെ ആലുവ ഗവ. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹോട്ടലിലെ അതിഥി തൊഴിലാളികളും മറ്റും ചേർന്നാണ് ശ്രീകുമാറിനെ പിടിച്ചുവച്ച് പോലീസിൽ ഏൽപ്പിച്ചത്. നഗരത്തിൽ ആക്രി പെറുക്കി ജീവിക്കുന്നവരാണ് മരിച്ച കൃഷ്ണൻകുട്ടിയും പ്രതി ശ്രീകുമാറും. ഇവർ ഒരുമിച്ച് മദ്യപിക്കുന്നതും പതിവാണ്. വിവിധ സ്റ്റേഷനുകളിലായി ശ്രീകുമാറിന്‍റെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.