പമ്പാവാലിയിൽ സോളാർ വേലി പൂർത്തിയായില്ല; അരുവിക്കൽമുതൽ കാടുമൂടിയ നിലയിൽ
Saturday, September 28, 2024 5:28 AM IST
കണമല: വന്യമൃഗങ്ങൾമൂലം അപകടത്തിലായ പമ്പാവാലി വനാതിർത്തി മേഖലയിൽ സൗരോർജ വൈദ്യുതിവേലികൾ പാതിവഴിയിൽ. വേലി പൂർണമായും പ്രവർത്തനക്ഷമമാക്കിയാലേ പ്രയോജനപ്പെടുകയുള്ളൂവെന്നു നാ‌ട്ടുകാർ പറയുന്നു.

നിലവിൽ കാളകെട്ടി, പത്തേക്കർ, അരുവിക്കൽ വരെയാണ് വേലിയുടെ ഇടയിൽ വളർന്ന കാടുകൾ വെട്ടിമാറ്റി നിർമാണങ്ങൾ നടത്തിയത്. ഇനി കീരിത്തോട് വരെ രണ്ടു കിലോമീറ്റർ വനാതിർത്തിയിൽ വേലി പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ഇതു നടത്താതെ പണികൾ നിർത്തിവച്ച അവസ്ഥയിലാണ്. സോളാർ പാനൽ ബോർഡുകൾ, ബാറ്ററികൾ തുടങ്ങിയവ പ്രവർത്തനമാക്കേണ്ടതുണ്ട്.

പൊട്ടിപ്പോയ കമ്പിലൈനുകൾ മാറ്റി പുതിയതു സ്ഥാപിക്കുകയും പൂർണമായും കാടുകൾ നീക്കുകയും വേണം. ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടെന്നു നാട്ടുകാർ പറഞ്ഞു.


പുലി, കടുവ, കാട്ടുപോത്ത്, പന്നി, ആന, കുരങ്ങൻമാർ, മലയണ്ണാൻ തുടങ്ങി ഒട്ടേറെ മൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

രണ്ടു കർഷകർ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് കഴിഞ്ഞയിടെയാണ്. ആന വീടിന്‍റെ മുറ്റത്തെത്തി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതും കഴിഞ്ഞയിടെയാണ്. വളർത്തുമൃഗങ്ങൾ അപ്രത്യക്ഷരാകുന്നതു പതിവായി. വളർത്തുനായ്ക്കളെ കാണാതാകുന്നു. കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിലെത്തി ഭീതിയിലാക്കുന്നത് തടയാൻ ഫെൻസിംഗ് വേണമെന്ന ആവശ്യം ശക്തമാണ്.