തെളിനീരൊഴുകും എംവിഐപി കനാല്‍; ഇത് ഓമല്ലൂർ മാതൃക
Friday, September 27, 2024 7:36 AM IST
കടുത്തുരുത്തി: നല്ല മനസുള്ള ഒരുകൂട്ടം ആളുകളുണ്ടെങ്കില്‍ നാട്ടിലെ ഏത് പ്രതിസന്ധിക്കും വെല്ലുവിളിക്കും പരിഹാരം കാണാനാകുമെന്ന് കാണിച്ചുതന്നാണ് കുറുപ്പന്തറ ഓമല്ലൂരിലെ വീ കാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍.

കാടും പടലും പിടിച്ചു കിടന്ന എംവിഐപി കനാലിന്‍റെ ഒന്നേകാല്‍ കിലോമീറ്ററോളം ദൂരം വൃത്തിയാക്കി സൗന്ദര്യവത്കരിച്ചാണ് ഇവര്‍ നാടിന് മാതൃകയായത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ നാല്, ആറ് വാര്‍ഡുകളിലൂടെ ഒഴുകുന്ന കനാലും അതിനിരുവശങ്ങളിലുമുള്ള റോഡുമാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിലൂടെ സൗന്ദര്യവത്കരിച്ചത്.

വേനല്‍ക്കാലത്ത് നാടിന് ജലസ്രോതസാകുന്ന എംവിഐപി കനാല്‍ കാടുകയറിയും മണ്ണിടിഞ്ഞുവീണും നീരൊഴുക്ക് നിലച്ചുകിടക്കുകയായിരുന്നു. ഇഴജന്തുക്കളുടെ ശല്യം കാരണം കനാല്‍ റോഡിലൂടെയുള്ള യാത്രപോലും ഭയപ്പെടുത്തുന്നതായി മാറിയിരുന്നു. കുറുക്കന്‍, മരപ്പട്ടി തുടങ്ങിയവയും കനാലുകളില്‍ ഉണ്ടായിരുന്നു.

എംവിഐപി അധികൃതരെ സമീപിച്ചപ്പോള്‍ ഫണ്ടില്ല, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സ്ഥിരം മുട്ടായുക്തികളാണ് മറുപടി ലഭിച്ചത്. എംവിഐപിയുടെ കോട്ടയം ജില്ലയിലെ ഓഫീസായ കുറുപ്പന്തറ ഓഫീസിനു മുന്നില്‍നിന്ന് ഓമല്ലൂരിലെ അടുത്ത ഷട്ടര്‍ വരെയുള്ള ദൂരമാണ് ഇവര്‍ വൃത്തിയാക്കിയത്. 33 പേരാണ് ഓമല്ലൂരിലെ വീ കാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍ അംഗങ്ങളായിട്ടുള്ളത്.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ കനാല്‍ ശുചീകരണം ചെറിയ തോതില്‍ ഏറ്റെടുത്ത് നടത്തിയ പ്രദേശവാസികളുടെ ഉദ്യമത്തിന് വലിയ പ്രോത്സാഹനം വിവിധ കോണുകളില്‍നിന്നു ലഭിച്ചിരുന്നു. ഇതോടെ പ്രദേശം സൗന്ദര്യവത്കരണ പദ്ധതിയിലൂടെ ആകര്‍ഷകമാക്കണമെന്ന് അംഗങ്ങള്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌ട്സിന്‍റെ കോട്ടയം ചാപ്റ്റര്‍ പ്രദേശം സൗന്ദര്യവത്കരിക്കാനുള്ള പദ്ധതി രൂപകല്പന ചെയ്തു.


കഴിഞ്ഞ 18ന് കുറുപ്പന്തറ ഓമല്ലൂരിലെ എംവിഐപി കനാല്‍ പ്രദേശത്തെ സൗന്ദര്യവത്കരണ പദ്ധതി ഫ്രാന്‍സീസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി സോളാര്‍ ലൈറ്റുകളും കനാല്‍ പ്രദേശത്തുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയറുകളും സ്ഥാപിക്കും.

വോക്കിംഗ് സ്ട്രീറ്റും പൂന്തോട്ടവും പാര്‍ക്കും സ്ഥാപിക്കുമെന്നും ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ. ജെയ്സണ്‍ പാളിയില്‍, പ്രഫ.ഡോ. ജെയ്‌സണ്‍ പി.ജേക്കബ്, ജോസഫ് മാത്യൂ ഒറ്റപ്ലാക്കില്‍, പി.ടി.മനരാജ് പൂവക്കുളം, പീറ്റര്‍ ജോസ് ചെറുകുന്നേല്‍ തുടങ്ങിയവര്‍ പറഞ്ഞു.

വില്ലേജ് ടൂറിസം സാധ്യതകളും തേടും

കനാലിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വരുന്ന കാഞ്ഞിരത്താനം, മാഞ്ഞൂര്‍, കോതനല്ലൂര്‍ പ്രദേശങ്ങളിലുള്ളവരും അതത് പ്രദേശത്തെ കനാല്‍ ശുചീകരിക്കാനും സൗന്ദര്യവത്കരണത്തിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണ് ഓമല്ലൂരുകാർ നടപ്പാക്കിയത്.

നാടിനെ, വില്ലേജ് ടൂറിസത്തിന്‍റെ സാധ്യതകളിലേക്ക് കൈ പിടിച്ചുയര്‍ത്താനുള്ള കര്‍മപദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ജെയ്സണ്‍ പാളിയില്‍ പറഞ്ഞു.