പുന്നമടക്കായലിൽ ആവേശമാകാൻ ചങ്ങനാശേരി ബോട്ട്ക്ലബ്...
Friday, September 27, 2024 7:37 AM IST
ചങ്ങനാശേരി: ഒരുമയുടെ പെരുമ്പറമേളം മുഴക്കി നെഹ്‌റൂട്രോഫിയില്‍ മുത്തമിടാന്‍ ചങ്ങനാശേരി ബോട്ട് ക്ലബ് പുന്നമടക്കായലില്‍ നാളെ തുഴയെറിയും. ഇടിമണ്ണിക്കല്‍ സണ്ണി തോമസ് ക്യാപ്റ്റനായി ജലരാജന്‍ ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന്‍ വള്ളത്തിലാണ് സിബിസി ടീം മാറ്റുരയ്ക്കുന്നത്. നിരവധി വള്ളംകളികളില്‍ വിവിധ ബോട്ട് ക്ലബ്ബുകള്‍ക്ക് നേതൃത്വം വഹിച്ച ബൈജോപ്പന്‍ ലീഡിംഗ് ക്യാപ്റ്റനായിരിക്കും.

പമ്പയാറിന്‍റെ കൈവഴികളില്‍ വഞ്ചിപ്പാട്ടുകളോടെ ആവേശത്തിരയിളക്കിയാണ് ചങ്ങനാശേരി ബോട്ട്ക്ലബ് ടീം കഠിന പരിശീലനം നേടുന്നത്. ഇന്ന് പ്രഭാതത്തിലെ തുഴച്ചില്‍ പരിശീലനത്തോടെ ടീം പൂര്‍ണതോതില്‍ ജലമേളയ്ക്ക് സജ്ജരാകും. കിടങ്ങറ സെന്‍റ് ഗ്രിഗോറിയോസ് പള്ളി അങ്കണത്തില്‍ പ്രാര്‍ഥനയോടെയായിരുന്നു ഒരാഴ്ചക്കാലം നീണ്ട തുഴച്ചില്‍ പരിശീലനം.

നെഹ്‌റുട്രോഫിയില്‍ ചങ്ങനാശേരിയുടെ വരവ് അറിയിക്കുകയല്ല വിജയക്കൊടിപാറിക്കുമെന്ന വാശിയോടും ദൃഢനിശ്ചയത്തോടുമാണ് സിബിസിയുടെ കരുത്തുറ്റ പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട നൂറോളം തുഴച്ചില്‍ക്കാരും അഞ്ച് പങ്കായക്കാരും എട്ടു നിലക്കാരുമാണ് പരിശീലനം നേടിവരുന്നത്.


ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട് എന്നിവര്‍ രക്ഷാധികാരികളായും മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ സഹരക്ഷാധികാരിയും മുന്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പ്രസിഡന്‍റ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ് സെക്രട്ടറി, കെ.ജെ. കൊച്ചുമോന്‍, തോമസുകുട്ടി തോമസ്, ആര്‍ട്ടിസ്റ്റ് ദാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ് ചങ്ങനാശേരി മീഡിയാ വില്ലേജ് നേതൃത്വം നല്‍കുന്ന സിബിസിയെ നയിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ്, ദ്രോണ രമേശ്, ജിനു ജോസഫ് എന്നിവരാണ് ടീമിന്‍റെ പരിശീലകര്‍. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചങ്ങനാശേരിശേരിയില്‍നിന്നുള്ള വള്ളം മത്സരത്തിനിറങ്ങുന്നത്.

19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72വള്ളങ്ങള്‍ നെഹ്‌റു ട്രോഫിയില്‍ കളിവള്ളങ്ങള്‍ പങ്കെടുക്കുന്നുണ്ട്.