വെങ്കോട്ട ഇരുമ്പുകുഴിയില്‍ സിമന്‍റ്, കമ്പി ഗോഡൗണുകളിലേക്ക് എത്തുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങുന്നു
Friday, September 27, 2024 7:37 AM IST
വെങ്കോട്ട: ഇരുമ്പുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സിമന്‍റ്, കമ്പി ഗോഡൗണുകളിലേക്ക് ലോഡുമായി എത്തുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.

മാമ്മൂട്- വെങ്കോട്ട റോഡിലൂടെ എത്തുന്ന നീളംകൂടിയ ലോറികള്‍ പഴയ ആശുപത്രിപ്പടി ജംഗ്ഷനിലെത്തി ശാന്തിപുരം ഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിക്കുമ്പോള്‍, തിരിക്കാന്‍ പറ്റാതെ റോഡിനു നടുവിലായി തടസപ്പെടുന്നത് പതിവ് സംഭവമാണ്.

പലപ്പോഴും മണിക്കൂറുകള്‍ക്കുശേഷം ക്രൈയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തി മാറ്റുന്നത്. അതുവരെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം ഇതുവഴി കടന്നു പോകുന്ന സ്വകാര്യ ബസുകളുടെ ട്രിപ്പുകളും മുടങ്ങുക പതിവാണ്.

സ്‌കൂള്‍ ബസുകളും ലോറികള്‍ കുടുങ്ങുന്നിടത്ത് തടസപ്പെടുന്നത് പതിവാണ്. ഇത് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സമയത്ത് എത്താനും ബുദ്ധിമുട്ട് നേരിടുന്നു.


പലപ്പോഴും പുലര്‍ച്ചെ എത്തുന്ന ലോറികളാണ് ഇത്തരത്തില്‍ റോഡില്‍ കുടുങ്ങുന്നത്. അതിനാല്‍ത്തന്നെ ആശുപത്രികളില്‍ അടക്കം ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ കൃത്യസമയത്ത് എത്തിച്ചേരാന്‍ പറ്റാതെ വരികയും ആ ദിവസത്തെ ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്.

ഇവിടെ വലിയ വാഹനങ്ങള്‍ തിരിയില്ല എന്നത് കാട്ടി ഗോഡൗണ്‍ ഉടമകള്‍ റോഡില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കാനും ഗോഡൗണ്‍ ഉപരോധിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.