ഈരാറ്റുപേട്ട: ആധാർ ഉത്തരവിലെ അവ്യക്തതമൂലം തസ്തിക നഷ്ടപ്പെടുമെന്ന ഭീതിയിൽ അധ്യാപകർ. ഈ വർഷത്തെ തസ്തിക നിർണയത്തിന് ആധാർ നിർബന്ധമാക്കിയപ്പോൾ ആറാം പ്രവൃത്തി ദിവസം ആധാറിലെ പിശകു മൂലം ഇൻവാലിഡായ കുട്ടികളെ ഉൾപ്പെടുത്താൻ ആധാർ പോർട്ടലിൽ അവസരം കൊടുത്തിരുന്നു.
സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ അഡ്മിഷൻ നേടുകയും ആറാം പ്രവൃത്തി ദിവസത്തിനുശേഷം ആധാർ ലഭിക്കുകയും ചെയ്ത ധാരാളം കുട്ടികൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ഇതുമൂലം ചില സ്കൂളുകളിലെങ്കിലും രണ്ടാം ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരത്തിൽ ആധാർ താമസിച്ചുകിട്ടിയ കുട്ടികളെക്കൂടി പോർട്ടലിൽ ഉൾപ്പെടുത്തി തസ്തിക നിർണയത്തിനുള്ള ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.