ഇരട്ടകളുടെ മഹാസംഗമവേദിയായി കോതനല്ലൂര്‍ ഫൊറോനാ പള്ളി
Wednesday, June 19, 2024 10:50 PM IST
കടുത്തുരുത്തി: നോക്കുന്നിടത്തെല്ലാം ഒരുപോലുള്ള രണ്ടുപേര്‍. ചിലയിടത്തൊക്കെ ഒരുപോലുള്ള മൂന്നുപേര്‍. കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാപള്ളിയിലും പള്ളിയങ്കണത്തിലും പരിസരത്തുമെല്ലാം ഇന്നലെ രാവിലെമുതല്‍ ഇതുപോലുള്ള കാഴ്ചകളായിരുന്നു. തുടര്‍ച്ചയായ 18-ാമത്തെ വര്‍ഷമാണ് ഇരട്ടകളുടെ അപൂര്‍വസംഗമവേദിയായി കോതനല്ലൂര്‍ ഫൊറോനാപള്ളി മാറുന്നത്. ഇരട്ട വിശുദ്ധരായ കന്തീശങ്ങളുടെ നാമധേയത്തിലുള്ള കോതനല്ലൂര്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഇരട്ടസംഗമത്തിനെത്തിയത് നാല് ഗ്രൂപ്പ് മൂവര്‍ സംഘമുള്‍പ്പെടെ 410 ജോഡി ഇരട്ടകള്‍.

ഇരട്ടവിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ചു കന്തീശങ്ങളുടെ (വിശുദ്ധ ഗര്‍വാസീസ് - വിശുദ്ധ പ്രോത്താസീസ്) അനുഗ്രഹം തേടിയാണ് തീര്‍ഥാടനകേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ ഇരട്ട സഹോദരങ്ങളുടെ സംഗമം നടന്നത്. ഇടവകയിലെ 25 ഇരട്ട സഹോദരങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ആറ് മാസം മാത്രം പ്രായമുള്ള മുട്ടുചിറ കണിവേലില്‍ ഹേയ്‌സല്‍ ലിസ ജോണ്‍, ആദം ലിസ ജോണ്‍, കോതനല്ലൂര്‍ മടക്കുമുകളേല്‍ അധര്‍വ് അജീഷ്, ആഗ്നേയ അജീഷ് എന്നിവരാണ് സംഗമത്തിലെ ഇളംതലമുറക്കാര്‍. 83 വയസുകാരനായ വെച്ചൂര്‍ പൂരാനി വീട്ടില്‍ വി.എ. മിഖായേലാണ് സംഗമത്തിനെത്തിയ ഏറ്റവും പ്രായം കൂടിയ ഇരട്ട. ഇദ്ദേഹത്തിന്‍റെ ഇരട്ടസഹോദരി പെണ്ണമ്മ ജീവിച്ചിരിപ്പില്ല. 12 ഇരട്ട വൈദികരും നാല് ഇരട്ട സിസ്റ്റർമാരും സംഗമത്തില്‍ പങ്കെടുത്തു.

ഇരട്ടകളിലൊരാള്‍ സിസ്റ്ററും സഹോദരി കുടുംബിനിയുമായ ജോഡിയും സംഗമത്തിലെത്തി. കോതനല്ലൂര്‍ ഇമ്മാനുവല്‍സ് എച്ച്എസ്എസ് - 15, ആയാംകുടി സെന്‍റ് തെരേസാസ് പബ്ലിക് സ്‌കൂള്‍ - 19, പാഴുത്തുരുത്ത് എസ്‌കെപിഎസ് - 19, മാന്നാനം കെഇ സ്‌കൂള്‍ - 17, കട്ടച്ചിറ മേരി മൗണ്ട് സ്‌കൂള്‍ - എട്ട്, മുത്തോലപുരം സെന്‍റ് പോള്‍സ് സ്‌കൂള്‍ - നാല് എന്നിങ്ങനെയാണ് വിവിധ സ്‌കൂളുകളില്‍ നിന്നും സംഗമത്തില്‍ പങ്കെടുത്ത ഇരട്ട സഹോദരങ്ങളുടെ എണ്ണം.


ഇരട്ടസംഗമം ആരംഭിച്ചതുമുതല്‍ മുടക്കമില്ലാതെ പങ്കെടുക്കുന്ന കൊളക്കാട്ട് കളപ്പറമ്പത്ത് ബ്രിട്ടോയും ബെന്നിയും സംഗമത്തിനെത്തിയത് കണ്ണൂര്‍ പേരാവൂരില്‍ നിന്നാണ്. ഇരട്ട വൈദികരുടെ കാര്‍മികത്വത്തിലാണ് സമൂഹബലി നടന്നത്. ഇരട്ടവൈദികരായ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ. തോമസ് ചൂളപ്പറമ്പില്‍ (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ (ഇടുക്കി), ഫാ. ആന്‍റണി കൊല്ലക്കൊമ്പില്‍ സിഎസ്ടി, ഫാ. റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ. റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ആന്‍റോ പേഴുംകാട്ടില്‍, ഫാ. അജോ പേഴുംകാട്ടില്‍ (ഇരുവരും കാഞ്ഞിരപ്പള്ളി) ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ജിസ് കളപ്പുരയ്ക്കല്‍ (താമരശേരി) എന്നിവര്‍ തിരുനാളിനോടനുബന്ധിച്ചുള്ള സമൂഹബലിക്കു കാര്‍മികത്വം വഹിച്ചു.

തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്ക് സമര്‍പ്പിച്ച ശുശ്രൂഷ വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ നിര്‍വഹിച്ചു. തിരുനാളിനും ഇരട്ടസംഗമത്തിനും വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, സഹവികാരി ഫാ. ടോം ജോസ് മാമലശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരിക്കെ 35 ജോഡികളുമായി 2007 ലാണ് ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്.