കൊല്ലം: എഴുകോണിലെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റി െ ന്‍റയും വ്യാപാര സമുച്ചയത്തി െ ന്‍റയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി.

വ്യാപാര സമുച്ചയത്തി െ ന്‍റയും മത്സ്യ മാര്‍ക്കറ്റി െ ന്‍റയും നിര്‍മാണത്തിന് ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പുതിയ കെട്ടിടത്തിൽ ഉണ്ടാവും.

മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്‍റ ും ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ സംവിധാനങ്ങളുമൊരുക്കും. വ്യാപാര സമുച്ചയത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം സജമാക്കും.

ഭാവിയില്‍ ആവശ്യാനുസരണം മുകളിലേക്ക് വികസിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടം പണിയുക. തീരദേശ വികസന കോര്‍പറേഷനാണ് നിര്‍മാണ ഏജന്‍സി. സമയബന്ധിചതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിജു എബ്രഹാം, വൈസ് പ്രസിഡന്‍റ് സുബര്‍ഹാന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.