കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള അക്രമ സമരംകേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ചു കാണിക്കുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ ആസൂത്രിത നീക്കമാണെന്ന് കേരളാ കോൺഗ്രസ് -എം ജില്ലാ പ്രതിനിധി സമ്മേളനം ആരോപിച്ചു.

കോട്ടയത്ത് പഴയ കെട്ടിടം തകർന്ന് വീണ് മരണമടഞ്ഞ ബിന്ദുവിന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും നടത്തുന്ന തെരുവ് യുദ്ധത്തിൽ നിന്നും പ്രതിപക്ഷ കക്ഷികൾ പിൻമാറമെന്നും യോഗം ആവശ്യപ്പെട്ടു.

ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും യോഗം അവശ്യപ്പെട്ടു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു.സംസ്ഥാന പാർട്ടി ഫണ്ട് പിരിവ് 20 ന് മുൻപ് പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു.

തടിക്കാട് ഗോപാലകൃഷ്ണൻ, ശാന്താലയം സുരേഷ്, സി .ശിവാനന്ദൻ എന്നിവരെ ജില്ലാ ജനറൽ സെക്രട്ടറിമാരായി പ്രസിഡന്‍റ് നോമിനേറ്റ് ചെയ്തു.സജി ജോൺ കുറ്റിയിൽ , ഉഷാലയം ശിവരാജൻ, അഡ്വ രഞ്ജിത് തോമസ്, മാത്യൂസ് കെ. ലൂക്കോസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആദിക്കാട് മനോജ്‌ , ചവറ ഷാ, എ. ഇക്ബാൽ കുട്ടി, മുരുകദാസൻ നായർ, ജോസ് മത്തായി, വാളത്തുങ്കൽ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.