ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടു
Sunday, October 1, 2023 6:36 AM IST
കാസര്‍ഗോഡ്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കാസര്‍ഗോഡ് ജില്ലാ അഡീ.സെഷന്‍സ് (രണ്ട്) കോടതി വെറുതെ വിട്ടു.

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിലെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയിരുന്നു. 2014 ജനുവരി 25 ന് രാത്രിയാണ് ബാളിഗെ അസീസി (40)നെ വെട്ടിക്കൊലപ്പെടുത്തിയത്.

പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍കട്ടയിലെ കെ. അന്‍ഷാദ്, പൈവളിഗെ സ്വദേശികളായ മുഹമ്മദ് റഹീസ്, ജയറാം നോണ്ട, ഇസു കുസിയാദ്, നൂര്‍ഷാ, കെ. ഷാഫി, പി. അബ്ദുല്‍ ഷിഹാബ് എന്നിവരാണ് പ്രതികള്‍.

ഇവരില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബാക്കിയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളില്‍ ഒരാളായ ജയറാം നോണ്ട സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് സ്വന്തം അനുജന്‍ പ്രഭാകര നോണ്ടയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ്.