കാവശേരി- പത്തനാപുരം താത്കാലിക നടപ്പാത മഴയിൽ തകർന്നു
Thursday, June 27, 2024 12:17 AM IST
ആലത്തൂർ: വടക്കേനട- പത്തനാപുരം റോഡിൽ പത്തനാപുരം പഴയപാലം പൊളിച്ചതിനു പകരം ഗായത്രിപ്പുഴയിൽ നിർമിച്ച താത്കാലിക ഇരുന്പുനടപ്പാത കനത്ത മഴയിൽ തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് നടപ്പാതയുടെ ഒരു ഭാഗം പുഴയിലെ വെള്ളത്തിൽ തകർന്നത്. പത്തനാപുരം പാലം പുതുക്കിപണിയുന്നതിന്‍റെ ഭാഗമായാണ് നിലവിലുള്ള പഴയപാലം പൊളിച്ചത്.

കാവശേരി വടക്കേനട തോണിപ്പാടം പാതയിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള അരനൂറ്റാണ്ടോളം പഴക്കമുള്ള പാലമാണ് പൊളിച്ചുമാറ്റിയത്. നിലവിലുള്ള പാലത്തിന്‍റെ കാലപഴക്കവും വീതികുറവും പുഴയിൽ ജലനിരപ്പ് ഉയരുന്പോൾ മുങ്ങി പോകുന്നതിനാലുമാണ് പാലം പുതുക്കി പണിയാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങൾക്കും ചെറുകിട വാഹന ങ്ങൾക്കും യാത്രക്കാർക്കും താത്കാലിക ബദൽ യാത്രാമാർഗത്തിനായി സമാന്തര പാത നിർമിച്ചിരുന്നു. എന്നാൽ ബദൽ പാത വേനൽ മഴയിൽ ഒലിച്ചു പോയതോടെയാണ് കരാർ കന്പനി താത്കാലിക ഇരുന്പു നടപ്പാത നിർമിച്ചത്.