എട്ടു വർഷമായി റോഡ് നവീകരണമില്ല; നാട്ടുകാർ പരാതിയുമായി പഞ്ചായത്ത് ഓഫീസിൽ
Thursday, June 27, 2024 12:17 AM IST
വടക്കഞ്ചേരി: പല കാരണങ്ങൾ പറഞ്ഞ് എട്ടു വർഷമായി റോഡ് നന്നാക്കിയില്ല. രാഷ്ട്രീയമോ മറ്റു വേർതിരിവുകളോ നോക്കാതെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് നിവേദനവുമായി പഞ്ചായത്ത് ഓഫീസിലെത്തി. വടക്കഞ്ചേരി ടൗണിൽ നിന്നുള്ള ഗ്രാമം റോഡിന്‍റെ ശോച്യാവസ്ഥയുമായാണ് അരവിന്ദാക്ഷൻ മാസ്റ്റർ, അയ്യപ്പസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിമൂന്നാം വാർഡിലെ നിവാസികൾ പഞ്ചായത്ത് ഓഫീസിലെത്തി സഞ്ചാര യോഗ്യമല്ലാത്ത റോഡിന്‍റെ ദൈന്യസ്ഥിതി അധികൃതർക്ക് വിശദീകരിച്ച് കൊടുത്തത്.

റോഡ് നവീകരണം വൈകുന്നതിന്‍റെ കാരണം കേൾക്കാൻ താത്പര്യമില്ലെന്നും പരിഹാര വഴികളാണ് കേൾക്കേണ്ടതെന്ന നിലപാടിലായിരുന്നു നാട്ടുകാർ. വെള്ളച്ചാലുപ്പോലെയായിട്ടുള്ള റോഡിലൂടെ വേണം ഇവിടെയുള്ള സ്കൂളുകളിലേക്ക് കുട്ടികൾക്ക് പോകാൻ. കൂടാതെ റോഡിൽ ഇരുവശവും തൊട്ടുരുമ്മി വീടുകളുമുണ്ട്. പാലക്കുഴി, ആരോഗ്യപുരം തുടങ്ങി വടക്കഞ്ചേരിയിൽ നിന്നും മലയോരങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. ഇതിനാൽ നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.

എട്ടു വർഷത്തിലധികമായി നവീകരണ പ്രവൃത്തികളും റോഡിൽ നടന്നിട്ടില്ല. ഇതിനിടെ കുടിവെള്ള പൈപ്പുകൾക്കായി വീതി കുറഞ്ഞ റോഡിൽ പലതവണ ചാലെടുക്കുന്നതിനാൽ ഇപ്പോൾ ചാലും റോഡും ഏതെന്ന് തിരിച്ചറിയാത്ത സ്ഥിതിയുമായി.

കുഴിയടച്ച് തത്കാലത്തേക്ക് റോഡ് ഗതാഗത യോഗ്യമാക്കി രണ്ട് മാസത്തിനുള്ളിൽ റോഡ് നവീകരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും നൽകിയ ഉറപ്പിലാണ് പിന്നീട് നാട്ടുകാർ പഞ്ചായത്തിൽ നിന്നും പിരിഞ്ഞു പോയത്.