നവോദയ പ്ലസ് ടു പരീക്ഷ ഫലം: ദേശീയതലത്തിൽ ഒന്നാമനായി വിപിൻദാസ്
Thursday, June 27, 2024 12:17 AM IST
കല്ലടിക്കോട്: കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ നവോദയ വിദ്യാലയത്തിൽ ഹൈദരാബാദ് റിജിയണിൽ ഒന്നാം സ്ഥാനം നേടിയ കരിമ്പ സ്വദേശി വിപിൻദാസിനെ വീണ്ടും മറ്റൊരു ചരിത്രനേട്ടം തേടിയെത്തി. നവോദയ പ്ലസ് ടു പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം വിപിൻദാസിന് തന്നെ.

500 ൽ 496 മാർക്ക് നേടിയാണ് വിപിൻദാസ് ഈ നേട്ടത്തിലേക്ക് കാലെടുത്തു വെച്ചത്.
കരിമ്പ കൈകോട്ടിൽ ബിഎംഎസ് ചുമട്ടു തൊഴിലാളിയായിരുന്ന കെ.ബി. ശിവദാസിന്‍റേയും പ്രിയയുടെയും രണ്ടാമത്തെ മകനാണ് വിപിൻദാസ്. സഹോദരൻ വിഷ്‌ണുദാസ്.

പാലക്കാട്‌ മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിലാണ് വിപിൻദാസ് ആറാം ക്ലാസ്‌ മുതൽ പഠിക്കുന്നത്.

പത്താംക്ലാസിലും സ്കൂളിൽ 495 മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
നവോദയ വിദ്യാലയത്തിൽ ഹൈദരാബാദ് റിജിയനിൽ ഒന്നാം സ്ഥാനം നേടിയ വിപിൻദാസിനെ തേടിയെത്തിയത് ആശംസാപ്രവാഹമായിരുന്നു.

സിഎ പഠിക്കാൻ ആഗ്രഹിച്ച വിപിൻദാസിനെ തുടർന്നുള്ള പഠനം സൈലം ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി ഏറ്റെടുത്തിരുന്നു.

ഒരു കാൽ നഷ്ടപ്പെട്ട് കിടപ്പിലായ അച്ഛന്‍റെ മെഡിക്കൽ ആവശ്യത്തിനു ഒരു ലക്ഷം രൂപ നൽകിയിരുന്നു.

ഷീറ്റ് മേഞ്ഞ പുരയിൽ കഴിയുന്ന ഇവർകുള്ള വീടിന്‍റെ നിർമാണം സേവാഭാരതിയും ചിറ്റിലപള്ളി ഫൗണ്ടേഷനും ഏറ്റെടുത്തിട്ടിട്ടുണ്ട്.

ഹൈദരാബാദ് റിജിയണി ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ തന്നെ ഇന്ത്യയിൽ ഒന്നാം സ്ഥാനം കാത്തിരിന്നിരുന്നു വിപിൻദാസും കുടുംബവും ഇപ്പോൾ അത് സാധ്യമായ സന്തോഷത്തിലാണ് വിപിൻദാസും കുടുംബവും.