കുലുക്കല്ലൂർ-മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ: സർവേ നടത്തി
Wednesday, June 26, 2024 12:56 AM IST
ഷൊർണൂർ: കുലുക്കല്ലൂർ - മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണ നടപടികളുടെ മുന്നോടിയായുള്ള സർവേ നടപടികൾ തുടങ്ങി.

പാലക്കാട് ഡിവിഷനിലെ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ഓപ്പറേറ്റിംഗ്, കൊമേഴ്സ്യൽ വിഭാഗങ്ങളുടെ മേധാവികളും അഡീഷണൽ ഡിവിഷണൽ മാനേജർ എന്നിവരുൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം കുലുക്കല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി.

അനുവാദം കിട്ടിയ പുതിയ കുലുക്കല്ലൂർ-മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ പണി പൂർത്തിയായാൽ പാതയിൽ മൊത്തം 4 ക്രോസിംഗ് സ്റ്റേഷനുകൾ ആകും.

14 കി.മീ ദൈർഘ്യമുള്ള ഷൊർണൂർ-കുലുക്കല്ലൂർ ബ്ളോക്ക് സെക്ഷൻ, 14 കിലോമീറ്റർ ദൈർഘ്യമുള്ള കുലുക്കല്ലൂർ-അങ്ങാടിപ്പുറം ബ്ളോക്ക് സെക്ഷൻ, 13 കിലോമീറ്റർ ദൈർഘ്യമുള്ള അങ്ങാടിപ്പുറം- മേലാറ്റൂർ ബ്ളോക്ക് സെക്ഷൻ, 14 കി.മീ ദൈർഘ്യമുള്ളമേലാറ്റൂർ-വാണിയമ്പലം ബ്ളോക്ക് സെക്ഷൻ, 11 കി.മീ ദൈർഘ്യമുള്ള വാണിയമ്പലം-നിലമ്പൂർ ബ്ളോക്ക് സെക്ഷൻ എന്നിങ്ങനെ ബ്ളോക്ക് സെക്ഷനുകളുടെ എണ്ണം 5 ആകും.

ഇതോടെ പാതയിൽ രണ്ട് ദിശയിലേക്കും കൂടി ഒരേ സമയം 5 അല്ലെങ്കിൽ 6 വണ്ടികൾ ഓടിക്കാൻ സാധിക്കും. പാതയിലെ ട്രെയിൻ ഗതാഗത തടസങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനും, ഭാവിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും, നിലവിലുള്ള സർവീസുകളുടെ സമയക്രമം പുനക്രമീകരിക്കാനും പുതിയ ക്രോസിംഗ് സ്റ്റേഷനുകള്‍ ഉപകരിക്കും.

ഷൊർണൂരിൽ നിന്നും കൂടുതൽ കണക്ഷനുകൾ ലഭിക്കുന്ന രീതിയിൽ ആയിരിക്കും ഇത്.