സിപിഐയുടെ കൃഷിവകുപ്പിനെതിരേ ഒറ്റപ്പാലത്തു സിപിഎം സമരം
Wednesday, June 26, 2024 12:56 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സിപിഐ- സിപിഎം ബന്ധം ഉലയുന്നു. സിപിഐയുടെ കൃഷിവകുപ്പിനെതിരേ സമരവുമായി സിപിഎം രംഗത്തുവന്നതാണ് പ്രശ്ന കാരണം.

ഭൂമി തരംമാറ്റൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതും ഉദ്യോഗസ്ഥ അനാസ്ഥയും ആരോപിച്ചാണ് സിപിഐ കൈയാളുന്ന വകുപ്പിനെതിരേ സിപിഎം പ്രാദേശികനേതൃത്വം സമരം നടത്തിയത്. ഒറ്റപ്പാലത്തെ കൃഷിഭവൻ ഓഫീസിനുമുന്നിലായിരുന്നു പ്രതിഷേധസമരം.

സിപിഎം പൂളയ്ക്കാപറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരുമാസത്തിനകം തീർപ്പാക്കേണ്ട 112 അപേക്ഷകളാണ് 2022 മുതൽ തീർപ്പാക്കാതെ കിടക്കുന്നത്.
അപേക്ഷ നൽകിയവർ ഓഫീസിൽ അന്വേഷിച്ചെത്തുമ്പോൾ കൃത്യമായ മറുപടി നൽകാതെ മടക്കി അയക്കുന്നതും പതിവാണ്.

അപേക്ഷ തീർപ്പാക്കാൻ താമസം വരുത്തിയ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും തരംമാറ്റ അപേക്ഷകളിൽ ഉടൻ തീർപ്പുകൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബ്രാഞ്ച് കമ്മിറ്റി, വകുപ്പുമന്ത്രിക്കു നിവേദനവും നൽകി.

ബ്രാഞ്ച് സെക്രട്ടറി ടി.പി. പ്രദീപ്കുമാർ സമരം ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ പി. കല്യാണി അധ്യക്ഷയായി. കെ. കരുണാകരൻ, കെ. ശങ്കുണ്ണി, കെ.പി. സോമസുന്ദരൻ, കെ. പ്രഭാത് എന്നിവർ പ്രസംഗിച്ചു.

അതേസമയം മുന്നണി മര്യാദ പാലിക്കാതെ സിപിഎം നടത്തിയ സമരം അംഗീകരിക്കാൻ ആവില്ല എന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിനു ഇവർ പരാതി നൽകിയിട്ടുണ്ട്.