കനത്ത മഴ: അട്ടപ്പാടിക്കാർ ഭീതിയിൽ
Thursday, June 27, 2024 12:17 AM IST
അഗളി: ചുരം റോഡിൽ മരംവീണ് ഒരു മണിക്കൂറിലേറെ ഗതാഗത തടസം നേരിട്ടു. ചൊവ്വാഴ്ച രാത്രി രാത്രി 9 മണിയോടെയാണ് ചുരം റോഡിൽ ആറാം വളവിൽ മരങ്ങൾ കടപുഴകി വീണത്. ഇരു ഭാഗത്തുനിന്നും വന്ന വാഹനങ്ങൾ കടന്നുപോകാനാകാതെ വഴിയിൽ കുടുങ്ങി. രോഗികളുമായി എത്തിയ ആംബുലൻസും ഗതാഗതകുരുക്കിൽ അകപ്പെട്ടു.

യഥാസമയം ഫയർഫോഴ്സ് സഹായവും ലഭ്യമായില്ല. ചുരത്തിൽ കനത്ത മഴ ഉണ്ടായിരുന്നതും ജനങ്ങളെ ഭീതിയിലാക്കി. വാഹനങ്ങളിൽ ഉണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് യാത്രക്കാർ തന്നെ മരക്കൊമ്പുകൾ വെട്ടിയൊതുക്കി വാഹനങ്ങളിൽ കെട്ടിവലിച്ച് ഗതാഗതസൗകര്യം ഒരുക്കുകയായിരുന്നു. ഏതുസമയവും കടപുഴകി വീഴാൻ തക്ക നിലയിൽ നൂറുകണക്കിന് മരങ്ങളാണ് റോഡിൽ ഇരുവശവും നിൽക്കുന്നത്. ദുർബലമായ ചുരം റോഡ് ഏതുസമയവും തകരുന്ന നിലയിലാണ്.

ചുരം റോഡ് തകർന്നാൽ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കുള്ള അട്ടപ്പാടിക്കാരുടെ യാത്ര നിലയ്ക്കും. അട്ടപ്പാടിക്കാർക്ക് കേരളവുമായി ബന്ധപ്പെടണമെങ്കിൽ തമിഴ്നാട് ചുറ്റിവളയാതെ മറ്റു വഴിയില്ല.

ഏതെങ്കിലും അനിഷ്ട സംഭവങ്ങൾ ഇവിടെ ഉണ്ടായാൽ സഹായങ്ങൾ എത്തുവാനും മാർഗങ്ങളില്ല. 2018-19 ലെ പ്രകൃതിക്ഷോഭത്തിൽ ചുരം റോഡ് തകർന്നപ്പോൾ അട്ടപ്പാടി ജനത ഏറെ ദുരന്തം പേറിയവരാണ്. ഉരുൾപൊട്ടലിനും മറ്റ് പ്രകൃതിക്ഷോഭങ്ങൾക്കും ഏറെ സാധ്യതയുള്ള മേഖലയാണ് അട്ടപ്പാടി. മഴ മുന്നറിയിപ്പു വാർത്തകൾ ഏറെ ചങ്കിടിപ്പോടെയാണ് ആദിവാസി മേഖല ശ്രവിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ ശക്തി പ്രാപിക്കും എന്നാണ് അട്ടപ്പാടിക്കാർ ഭയപ്പെടുന്നത്.

മഴയുടെ തുടക്കത്തിൽ തന്നെ മരം വീണ് ഒരു ജീവൻ പൊലിയുകയും നിരവധി അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് ദിനംതോറും അനിഷ്ട സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

യുദ്ധകാലാടിസ്ഥാനത്തിൽ അധികൃതർ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ആദിവാസി മേഖല ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.