കുന്തിപ്പുഴ കരകവിഞ്ഞു
Friday, June 28, 2024 6:56 AM IST
മണ്ണാർക്കാട്: ശക്തമായ മഴയിൽ കുന്തിപ്പുഴ കരകവിഞ്ഞ് വ്യാപക കൃഷിനാശം. കുമരംപുത്തൂർ പഞ്ചായത്തിലെ കാരാപ്പാടം, തരിശ് എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞതിനെ തുടർന്ന് വ്യാപകമായ കൃഷിനാശമുണ്ടായത്.

പുഴ കരകവിഞ്ഞതിനെ തുടർന്ന് ഇരുന്നൂറോളം വാഴകൾ ഒലിച്ചുപോയി. അന്പതോളം തെങ്ങുംതൈകളും ഇരുപതോളം കവുങ്ങിൻതൈകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
വെള്ളപ്പാടം സ്വദേശി പൊറ്റയിൽ റഷീദിന്‍റെ ഇരുന്നൂറോളം വാഴകളാണ് കുന്തിപ്പുഴയും സമീപത്തെ തോടും കരകവിഞ്ഞതിനെ തുടർന്ന് ഒലിച്ചുപോയത്. കൈതച്ചിറയുടെ മറുകരയായ തരിശു ഭാഗത്താണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.

കൈതച്ചിറഭാഗത്ത് കരിങ്കൽകൊണ്ട് സംരക്ഷണഭിത്തി കെട്ടിയതോടെ പുഴ മറുവശത്തെ തരിശു ഭാഗത്തേക്കു തിരിയുകയാണുണ്ടായത്. ഇതുമൂലം കർഷകർ ഏറെ ബുദ്ധിമുട്ടിലായി.
ഈ പ്രദേശത്ത് അടിയന്തരമായി സംരക്ഷണഭിത്തിണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ബുധനാഴ്ച രാത്രി കുന്തിപ്പുഴയിൽ വെള്ളമുയർന്നത് ബൈപാസ് റോഡിനുസമീപം വരെയെത്തി. അട്ടപ്പാടി മലനിരകളിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഇതിന്‍റെ പ്രതിഫലനമായാണ് കുന്തിപ്പുഴയിൽ ജലനിരപ്പുയർന്നത്. നെല്ലിപ്പുഴയിലും ശക്തമായ രീതിയിലാണ് വെള്ളമെത്തിയത്. കോൽപ്പാടം ക്രോസ് വേ വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.