ചെറായ പാലംപണി ; അനിശ്ചിതത്വം എന്നുതീരും‍?
Saturday, June 29, 2024 12:33 AM IST
മണ്ണാർക്കാട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുനർനിർമാണം ആരംഭിച്ച മണ്ണാർക്കാട് -കോങ്ങാട് ടിപ്പുസുൽത്താൻ റോഡിലെ ചെറായ പാലത്തിന്‍റെ പണികൾ അനിശ്ചിതത്വത്തിലായി. സംസ്ഥാന ജലസേചന വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കം കാരണമാണ് പാലം നിർമാണം തടസപ്പെട്ടത്.

ഇതുമൂലം നിരവധിയാളുകളാണ് ബുദ്ധിമുട്ടിലായത്. ജലസേചന വകുപ്പിന്‍റെ കാനാലിന് കുറുകെയാണ് നിലവിൽ ചെറായ ഭാഗത്ത് ഇടുങ്ങിയ പാലം സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെയാണ് പുതിയ പാലം നിർമിക്കേണ്ടത്.

പാലം നിർമാണത്തിനായി കേരള റോഡ് ഫണ്ട് ബോർഡ് തയാറാക്കിയ എസ്റ്റിമേറ്റിനു ജലസേചന വകുപ്പ് അനുമതി നിഷേധിച്ചതാണ് പാലം നിർമാണം വൈകാൻ കാരണമായി പറയുന്നത്.

എന്നാൽ രണ്ടാമതായി ജലസേചന വകുപ്പിന്‍റെ കൂടി നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് പുതിയ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ട്. ഈ തുക ലഭിച്ചാൽ മാത്രമേ പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പാലം നിർമിക്കുവാനും പഴയപാലം പൊളിക്കുവാനും കഴിയുകയുള്ളൂ.

റോഡ് നിർമാണം 80 ശതമാനത്തോളം പൂർത്തിയാകുമ്പോഴും റോഡിലെ പ്രധാന പാലങ്ങളിൽ ഒന്നായ ചെറായ പാലത്തിന്‍റെ നിർമാണം തുടങ്ങിയിട്ടുപോലുമില്ല. പാലം നിർമാണം ആരംഭിക്കാത്തതിനെതിരെ പ്രതിഷേധവുമുയരുന്നുണ്ട്.

പാലം നിർമാണം ആരംഭിച്ചാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വാഹനങ്ങൾക്കു തിരിഞ്ഞു പോകാൻ വേറെ പാലമില്ലാത്തതാണ് ഇതിനു കാരണം . റോഡിലെ അഴുക്കുചാൽ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു.

റോഡിലൂടെ വലിയ വാഹനങ്ങൾക്കു പോകണമെങ്കിൽ നിർമാണം നടത്താത്ത ചെറായ പാലം കൂടി വീതികൾ കൂട്ടേണ്ടതുണ്ട്. 2022ലാണ് റോഡിന്‍റെ നിർമാണം പൂർത്തീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാനും സാധിച്ചിട്ടില്ല.