വിദ്യാർഥികളുടെ യാത്രാനിരക്ക് ഉടൻ വർധിപ്പിക്കണം: സ്വകാര്യ ബസുടമകൾ
Thursday, June 27, 2024 12:17 AM IST
പാലക്കാട്: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ബസ് ഓട്ടം നിർത്തി വെക്കേണ്ടിവരുമെന്ന് ബസുടമകളുടെ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി യോഗം തീരുമാനിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യാത്രാനിരക്ക് വർധനവ് എന്ന് പറഞ്ഞിരുന്നുവെങ്കിലും നിലവിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെ തുടർന്നാണ് സ്വകാര്യ ബസുടമകൾ സമരത്തിനിറങ്ങുന്നത്.

യോഗത്തിൽ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. 140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ കെഎസ്ആർടിസിക്ക് വേണ്ടി സർക്കാർ ഏറ്റെടുക്കുകയും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ നിർത്തലാക്കുകയും ചെയ്തത് സ്വകാര്യ ബസുടമകൾക്ക് വലിയ സാന്പത്തിക നഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

പാലക്കാട് ബസ്ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് പി.കെ. മൂസ അധ്യക്ഷ വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, വൈസ് പ്രസിഡന്‍റുമാരായ വിദ്യാധരൻ, പി.കെ. പവിത്രൻ, ശ്രീകുമാർ, ജോയിന്‍റ് സെക്രട്ടറിമാരായ ജോയ് ചെട്ടിശേരി, രാധാകൃഷ്ണൻ, കെ.എസ്. രാജൻ, ട്രഷറർ വി.എസ്. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.