നെടുമണ്ണി തോട് കരകവിഞ്ഞു : കൃഷിയിടങ്ങൾ മുങ്ങി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
Saturday, June 29, 2024 6:57 AM IST
നെടുംകുന്നം: ഒരു മാസത്തിനിടെ രണ്ടാം തവണയും നെടുമണ്ണി തോട് കരകവിഞ്ഞതോടെ സമീപത്തെ കൃഷിയിടങ്ങൾ വീണ്ടും വെള്ളത്തിലായതോടെ കർഷകർക്ക് വൻ നഷ്ടം. നെടുമണ്ണി തോട്ടിൽ ജലനിധി പദ്ധതിക്കായി അശാസ്ത്രീയമായി നിർമിച്ച തടയണയാണ് എല്ലാവർഷവും കൃഷിഭൂമിയിൽ വെള്ളം കയറുന്നതിനു കാരണമെന്ന് കർഷകർ പറയുന്നു.

ഇടവെട്ടാൽ, ആര്യാട്ടുകുഴി, നെടുമണ്ണി തുടങ്ങിയ പ്രദേശങ്ങളിൽ കർഷകർ നട്ട കപ്പ, ഏത്തവാഴ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിച്ചത്.

കഴിഞ്ഞ തവണ രണ്ടായിരത്തോളം മൂട് കപ്പയും ആയിരത്തോളം വാഴയും വെള്ളംകയറി നശിച്ചിരുന്നു. വെള്ളപ്പൊക്കം തുടർച്ചയായതിനാൽ കൃഷി തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. ഒരാഴ്ചയോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ അവശേഷിച്ച വാഴ, കപ്പ തുടങ്ങിയവ പൂർണമായി നശിക്കും.

തടയണ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.