ട്രഷറി ബില്ലുകൾ മാറാൻകഴിയാതെ ചാലക്കുടി നഗരസഭ സാമ്പത്തിക പ്രതിസന്ധിയിൽ
Saturday, June 22, 2024 1:42 AM IST
ചാലക്കുടി: പദ്ധതി പ്രവർത്തനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ ചാലക്കുടി നഗരസഭ പ്രതിസന്ധിയിൽ.

നഗരസഭകളിൽ ഏപ്രിൽ മുതൽ സർക്കാർ നടപ്പിലാക്കിയ കെ സ്മാർട്ട് സംവിധാനത്തിൽ നാളിതുവരെ ട്രഷറി വഴിയുള്ള ബില്ലുകൾ പെയ്മെന്‍റ് നടത്താൻ കഴിയാത്തതാണ് കാരണം. ഏപ്രിൽ മാസം മുതൽ അടയ്ക്കേണ്ട പല പദ്ധതികളുടേയും പെയ്മെന്‍റ് തടസപ്പെട്ടിരിക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ വൈദ്യുതി, വാട്ടർ ബില്ലുകൾ പോലും ലക്ഷങ്ങൾ കുടിശികയാണ്. വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിഛേദിക്കുമോ എന്ന ഭയത്തിലാണ് നഗരസഭ, ആശുപത്രി അധികൃതർ. പാലിയേറ്റീവ് പ്രവർത്തനംപോലും അവതാളത്തിലായി. നഗരസഭ പദ്ധതിവഴി അടച്ചിരുന്ന താലൂക്ക് ആശുപത്രിയുടെ വൈദ്യുതി ബിൽ ഒമ്പതുലക്ഷം രൂപയാണ് കുടിശിക. വാട്ടർ ബിൽ കുടിശിക 3.5 ലക്ഷമാണ്. നഗരസഭ പദ്ധതി വഴി വേതനം നൽകി നടപ്പിലാക്കുന്ന ഈവനിംഗ് ഒ.പി. ഡോക്ടർക്ക് രണ്ടുമാസത്തെ ശമ്പളം നൽകിയിട്ടില്ല. നഗരസഭ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്ന പാലിയേറ്റീവ് പദ്ധതിയുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.

പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നവരുടെ വേതനവും വാഹനത്തിന്‍റെ ഇന്ധനം അടിക്കുന്നതിനുള്ള തുകയും നൽകാൻ സാധിക്കുന്നില്ല. നഗരസഭയിലെ എന്‌ജിനീയറിംഗ് വിഭാഗത്തിൽ പ്രൊജക്ട് പ്രകാരം ട്രെയിനീസ് ആയി പ്രവർത്തിക്കുന്ന പട്ടികജാതിവിഭാഗത്തിൽപെട്ടവരുടെ ഓണറേറിയവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.

ഏപ്രിൽ മാസം മുതൽ മുടക്കമില്ലാതെ നടത്തേണ്ട അംഗനവാടി പോഷകാഹാരം, ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നൽകുന്ന മരുന്ന് വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന ചെലവും വിവിധ സാധനങ്ങളുടെ വിതരണവും ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ഗുരുതരമായ പ്രതിസന്ധിയാണ് ചാലക്കുടി നഗരസഭയില്‌.

കഴിഞ്ഞ സാമ്പത്തികവർഷത്തെ പദ്ധതികളിൽ ഉൾപ്പെട്ട പൊതുമരാമത്ത് ജോലികളുടേയും വ്യക്തിഗത ആനുകൂല്യങ്ങളുടേയും പണം നൽകാൻ കഴിയാതിരുന്നതുമൂലം കോടിക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. പണം ലഭിക്കാത്തതുമൂലം കരാറുകാർ പുതിയ ജോലികൾ തുടങ്ങാനോ, പൂർത്തിയാക്കാനോ തയാറാകുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളെ സർക്കാർ കവർന്നെടുക്കുന്ന സമീപനമാണെന്ന് യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ ചൂണ്ടിക്കാട്ടി.