ക്ഷേത്രത്തിലെ മോഷണം : വിരലടയാട വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
Saturday, June 29, 2024 4:59 AM IST
കൂത്താട്ടുകുളം: മംഗലത്തുതാഴം ഗുരുദേവ ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും നടന്ന മോഷണങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാട വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

ചൊവ്വാഴ്ച രാത്രി 12ഓടെയാണ് ഗുരുദേവ ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം തകർത്ത് പണം കവർന്നത്. രണ്ട് പേർ ചേർന്ന് ഭണ്ഡാരം തകർക്കുന്നതിന്‍റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ക്ഷേത്രത്തിനു സമീപത്തെ വലിയപ്ലാക്കിൽ വി.പി. ശരത്കുമാറിന്‍റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഭണ്ഡാരത്തിൽ നിന്നു വിരലടയാള വിദഗ്ധർ മോഷ്ടാക്കളുടേതെന്ന് കരുതുന്ന അടയാളങ്ങളും ശേഖരിച്ചു.

പുത്തൻകുരിശ് ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നിർദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസെന്‍റ് ജോസഫിന്‍റെ നേതൃത്വത്തിൽ എസ്ഐ മാരായ കെ.പി. സജീവ്, രാജു പോൾ, സീനിയർ പോലീസ് ഓഫീസർമാരായ പി.കെ. മനോജ്, ആർ. രേജീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.