പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: 55 വര്‍ഷം കഠിനതടവും 2.25 ലക്ഷം രൂപ പിഴയും
Sunday, July 7, 2024 3:52 AM IST
പത്തനംതിട്ട: പഠന വൈകല്യമുള്ള പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 55 വര്‍ഷം കഠിന തടവിനും 2.50 ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. സീതത്തോട് ഗുരുനാഥന്‍മണ്ണ് മുണ്ടന്‍പാറ പേഴുംകാട്ടില്‍ മോഹനനെ (57)യാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പിഴ ഒടുക്കാതിരുന്നാല്‍ രണ്ടരവര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവില്‍ പഠനവൈകല്യമുളള പെണ്‍കുട്ടിയെ ഇയാള്‍ വിവിധ സമയങ്ങളിലായി പീഡിപ്പിക്കുകയായിരുന്നു.

പ്രതിയുടെ പ്രവൃത്തിയില്‍ സഹികെട്ട പെണ്‍കുട്ടി തന്‍റെ പിതാവിനോട് വിവരം പറയുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി. കേസിന്‍റെ അന്വേഷണം ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന്‍ പിള്ളയാണ് നടത്തിയത്.