പോക്‌സോ കേസില്‍ പ്രതിക്ക് 65 വര്‍ഷം തടവും പിഴയും
Sunday, July 7, 2024 4:00 AM IST
പത്തനംതിട്ട: പതിനൊന്നു വയസുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കീക്കൊഴുര്‍ സ്വദേശിക്ക് 65 വര്‍ഷം കഠിന തടവും 2.20 ലക്ഷം രൂപ പിഴയും.

കീക്കൊഴൂര്‍, വിളയില്‍പ്പടി പുള്ളിയില്‍ പുതുപ്പറമ്പില്‍ സജീവിനെയാണ് (40) പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 27 മാസം അധിക കഠിനതടവ് അനുഭവിക്കണം.

2023 കാലയളവില്‍ വീടിനുസമീപം കളിച്ചു കൊണ്ടുനിന്ന ആണ്‍കുട്ടിയെ പരിചയക്കാരനായ സജീവ് പിടിച്ചുവലിച്ചുകൊണ്ട് സമീപത്തുള്ള റബര്‍ തോട്ടത്തിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. മുന്‍പും പ്രതി നിരവധിതവണ ഇത്തരത്തില്‍ ഉപദ്രവിച്ചതായി കോടതിയില്‍ കുട്ടി പറഞ്ഞിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ റാന്നി പോലീസ് ഇന്‍സ്‌പെകടര്‍ ആയിരുന്ന പി.എസ്. വിനോദിനായിരുന്നു അന്വേഷണ ചുമതല.