കൂരാച്ചുണ്ടിൽ തെരുവ് വിളക്കുകൾ തെളിയുന്നില്ല
Thursday, July 4, 2024 5:00 AM IST
കൂരാച്ചുണ്ട്: അങ്ങാടിയിലും പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പോക്കറ്റ് റോഡുകളിലും സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന് ആക്ഷേപം. തെരുവ് വിളക്കുകൾക്കായി പഞ്ചായത്ത് കെഎസ്ഇബിയ്ക്ക് തുക അടയ്ക്കുന്നുണ്ട്.

എന്നാൽ തെരുവ് വിളക്കുകൾ തെളിയാതെ പല പ്രദേശങ്ങളും കൂരാച്ചുണ്ട് ടൗണിലെ ചില ഭാഗങ്ങളും ഇരുട്ടിലാണുള്ളത്. ബൾബുകൾ കുറച്ചുകാലം മാത്രം തെളിയുമെങ്കിലും വളരെ വേഗത്തിൽ കേടുപാട് സംഭവിച്ച് പ്രവർത്തന രഹിതമാകുന്നത് പതിവാണ്. ഗുണനിലവാരമില്ലാത്ത ബൾബുകൾ ഉപയോഗിക്കുന്നതിനാലാണ് പെട്ടെന്ന് കേടുവരുന്നതെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു.

കൂരാച്ചുണ്ട് അങ്ങാടിയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ തെരുവ് വിളക്കുകളും കണ്ണടച്ച നിലയിലാണ്. മഴക്കാലത്ത് തെരുവ് വിളക്കുകൾ വളരെ അത്യാവശ്യമാണ്.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഇക്കാര്യങ്ങൾ ഗ്രാമസഭകളിൽ ഉന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കൂരാച്ചുണ്ട് അങ്ങാടിയിലും എല്ലാ വാർഡുകളിലുംതെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്ത് ഭരണസമിതിയോട് യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, കെ.എം. പീറ്റർ, വിനു മ്ലാക്കുഴിയിൽ, ജോയി പനയ്ക്കവയൽ, കുട്ട്യാലി കുനിയിൽ, പി.കെ. സോബിൻ, പി.ടി. തോമസ്, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.