സമ്പൂർണ മാലിന്യ സംസ്കരണം: ജില്ലാതലത്തിൽ കർമ പദ്ധതികൾ ആസൂത്രണം ചെയ്തു
Wednesday, July 3, 2024 4:57 AM IST
കോഴിക്കോട്: "മാലിന്യമുക്ത നവകേരളം' പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാതലത്തിൽ യോഗം ചേർന്ന് തുടർപരിപാടികൾ ആസൂത്രണം ചെയ്തു. ഒന്നാംഘട്ട പ്രവർത്തനം എന്ന നിലയിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കുമുള്ള ശില്പശാലയാണ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്നത്.

മാലിന്യ സംസ്കരണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ, കേന്ദ്രാവിഷ്കൃത ഫണ്ട് വിനിയോഗം, ഏറ്റെടുക്കാവുന്ന പ്രോജക്ടുകൾ എന്നിവ സംബന്ധിച്ച് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. ദ്രവമാലിന്യ സംസ്കരണം, കക്കൂസ് മാലിന്യ പരിപാലനം എന്നിവ അനിവാര്യമായ ചുമതലയായി മാറിയിരിക്കുന്ന കാലഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

സ്വന്തമായി ഭൂമിയില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് എംസിഎഫ് നിർമാണത്തിന് ഭൂമി വിട്ടു നൽകുന്നതിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് കളക്ടർ കൂട്ടിച്ചേർത്തു.തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കി വരുന്ന സ്കോർകാർഡ് പ്രകാരം മാർക്ക് അടിസ്ഥാനത്തിൽ ജില്ലക്ക് ലഭിച്ച സ്ഥാനവും മുന്നിൽ നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങളെയും അവർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെയും കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ പൂജാലാൽ പ്രസന്‍റേഷൻ നടത്തി.

മാലിന്യ സംസ്കരണ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിലെ വിടവും നിലവിലെ ഫണ്ട് ലഭ്യതയും സംബന്ധിച്ച് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം. ഗൗതമൻ വിഷയം അവതരിപ്പിച്ചു. വിവിധ ഘടകങ്ങൾക്കുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച് കെഎസ്ഡബ്ല്യുഎംപി എൻജിനിയർ വിഘ്നേഷ് ക്ലാസെടുത്തു. മൂന്ന് സെഷനുകളിലായി നടത്തിയ പ്രസന്‍റേഷനെ തുടർന്ന് ജനപ്രതിനിധികൾ സംശയനിവാരണം നടത്തി.

നിലവിൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ എസ്ബിഎം ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വിനിയോഗം, പദ്ധതി നടത്തിപ്പ്, ശൗചാലയ നിർമാണം ഉൾപ്പെടെയുള്ള കാമ്പയിൻ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്‍റ് എൻ.പി. ബാബു യോഗത്തിൽ പറഞ്ഞു.

ബ്ലോക്ക്-നഗരസഭതല ശിൽപശാല 10, 11 തിയതികളിൽ കോഴിക്കോട് എസ്കെ പൊറ്റെക്കാട് ഹാളിൽ നടക്കും. തുടർന്ന് തദ്ദേശസ്ഥാപന തലത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കും.