ആത്മഹത്യകൂടാന്‍ കാരണം ദുഃഖം പങ്കിടാന്‍ വേദിയില്ലാത്തതിനാല്‍: ഐജി
Friday, July 5, 2024 4:55 AM IST
കോഴിക്കോട്: പോലീസുകാരുടെ മാനസിക സമ്മര്‍ദവും ആത്മഹത്യയും വര്‍ധിക്കാന്‍ കാരണം ആകാംക്ഷകളും ദുഃഖങ്ങളും പങ്കുവയ്ക്കാനുള്ള വേദിയില്ലാത്തതുകൊണ്ടാണെന്ന് ഉത്തരമേഖലാ ഐജി കെ.സേതുരാമന്‍. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമങ്ങളും ഭവനഭേദനവുമെല്ലാം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും പുതിയ സാഹചര്യത്തില്‍ സൈബര്‍ കേസുകളും പോക്സോ കേസുകളും കൂടുന്നത് വെല്ലുവിളിയാണ്. രാജ്യത്തെ മികച്ച സേനയാണ് കേരള പോലീസ്.

സര്‍വേകള്‍ പരിശോധിച്ചാല്‍ ഏറ്റവും അഴിമതി കുറവ് ഇവിടെയാണ്. സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ജനകീയമായതിനാല്‍ പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ 40 മുതല്‍ 45 മിനിറ്റ് വരെ ആരോഗ്യപരിപാലനത്തിനായി മാറ്റിവയ്ക്കണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ജോലിക്കാര്യത്തില്‍ കാണിക്കുന്ന കാര്‍ക്കശ്യം പോലീസുകാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍കൂടി കാണിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുന്നമംഗലം ഇന്‍സ്പക്ടര്‍ എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

ഡിസിപി അനൂജ്പലിവാള്‍, ക്രൈംബ്രാഞ്ച് എസ്പി പി.പി. മൊയ്തീന്‍കുട്ടി, എസ്എസ്ബി എസ്പി ജി. സാബു, അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.എസ്. ഔസേപ്പ്, സംസ്ഥാന ജോ. സെക്രട്ടറി പി. രമേശന്‍, കോഴിക്കോട് റൂറല്‍ സെക്രട്ടറി പി. മുഹമ്മദ്, കോഴിക്കോട് സിറ്റി ജോ.സെക്രട്ടറി മാജി ഡി. റൊസാരിയൊ, കേരളപോലീസ് അസോസിയേഷന്‍ നേതാക്കളായ പി.ആര്‍. രഘീഷ്, ഐ.കെ. മുരളീധരന്‍, കെ. ഹരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.