റോഡു മുറിച്ചു കടക്കാനാകാതെ പാപ്പനംകോട് ജംഗ്ഷൻ
Thursday, July 4, 2024 6:31 AM IST
നേമം: കരമന-കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ സീബ്രാലൈൻ ഉണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാനാകാതെ കാൽ നടയാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇപ്പോൾ സീബ്രാലൈനിന്‍റെ പല ഭാഗങ്ങളും മാഞ്ഞുപോയതും, ട്രാഫിക്ക് സിഗ്നലും പോലീസും ഇല്ലാത്തതും കാൽ നടയാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു.

ജംഗ്ഷനിൽ ബസ് ഇറങ്ങി വിശ്വംഭരൻ റോഡിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്ന കാൽ നടയാത്രക്കാർ മിക്ക ദിവസവും അപകടത്തിൽപ്പെടുന്നത് പതിവാണ്. രണ്ടായിരത്തിലെറെ കുടുംബങ്ങൾ താമസിക്കുന്ന വിശ്വംഭരൻ റോഡിൽ നിരവധി റസിഡന്‍റ്സ് അസോസിയേഷനുകളും പ്രവർത്തിക്കുന്നു.

വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവിടെ കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. ദേശീയ പാതയിൽ ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങിയെങ്കിലും ഇവയുടെ ജോലികൾ മാസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്.

ജംഗ്ഷനിൽ അടുത്തടുത്തായി രണ്ടിടത്താണ് തുറന്ന മീഡിയനുകളുള്ളത്. മലയിൻകീഴ് റോഡിൽ നിന്നും പാപ്പനംകോട്ടേക്കെത്തി ചേരുന്നിടത്തും ബസുകൾക്ക് തിരിഞ്ഞ് കയറുന്നതിനും ഇറങ്ങുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലുമാണ് തുറന്ന മീഡിയ നുള്ളത്. ഇതിൽ മലയിൻകീഴ് റോഡിൽ നിന്ന് പാപ്പനംകോട്ട് എത്തിചേരുന്നിടത്ത് മാത്രമേ സിഗ്നൽ ലൈറ്റുള്ളു.

ബസ് കാത്തിരിപ്പ് കേന്ദ്രവും വിശ്വംഭരൻ റോഡ് വഴി പോകുന്ന കാൽ നടയാത്രക്കാരും കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലെ സീബ്രാ ലൈനാണ് ഉപയോഗിക്കുന്നത്. തിരക്കേറിയ ഇവിടെ പല ദിവസവും ട്രാഫിക് പോലിസ് ഡ്യൂട്ടിക്ക് എത്തുന്നില്ലയെന്ന പരാതിയും വ്യാപകമാണ്