കോവളത്ത് വയോധികയും മരുമകനും വീടിനുള്ളിൽ മരിച്ചനിലയിൽ
Friday, July 5, 2024 6:34 AM IST
വിഴിഞ്ഞം: കോവളം വണ്ടിത്തടത്ത് വയോധികയേയും മരുമകനേയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയോധികയെ കൊലപ്പെടുത്തിയശേഷം മരുമകൻതൂങ്ങിമരിച്ചതാകാമെന്നു പോലീസ് സംശയിക്കുന്നു.

പൂങ്കുളം - വണ്ടിത്തടം റോഡിൽ മൃഗാശുപത്രിക്കു സമീപം പ്രഭ കുമാറിന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമള(74), സാബുലാല്‍ (50) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് പറയുന്നതിങ്ങനെ:

സാബുലാലിന്‍റെ ഭാര്യ റീന ഒരുമാസം മുന്പാണ് അർബുധം ബാധിച്ചു മരണപ്പെട്ടത്. ഇതോടെ ഇന്‍റീരിയർ ഡിസൈനറായ സാബുലാൽ മനോവിഷമത്താൽ വീടിനുള്ളിൽതന്നെ കഴിഞ്ഞു വരികയായായിരുന്നു. റീനയുടെ അമ്മയാണ് ശ്യാമള.

ആര്യനാട് സ്വദേശിയായ സാബു മൂന്നുവർഷം മുമ്പാണ് വണ്ടിത്തടത്ത് താമസമായത്. റീന അമ്പലത്തറ മിൽമ ഡയറിയിൽ ഓഫീസ് അസിസ്റ്റായി ജോലി നോക്കിയിരുന്നു. ഇവർക്ക് മക്കളില്ലായിരുന്നു. ജോലിക്കു പോകേണ്ടതിന്‍റെ സൗകര്യത്തിനായാണ് ഇവർ വണ്ടിത്തടത്ത് വാടകയ്ക്ക് വീടെടുത്തത്. റീനയുടെ കുടുംബം പാൽകുളങ്ങരയാണ്.

പലപ്പോഴും ഇവരുടെ ബന്ധുക്കൾ ഇവിടെ വന്നു പോയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം റീനയുടെ ബന്ധുക്കൾ താമസിക്കുന്ന വഞ്ചിയൂരിൽ സാബു പോയിരുന്നതായും ഇൻഷ്വറൻസ് പോളിസിയെ ക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഭാര്യയുടെ മരണത്തിനുശേഷം വീട്ടിലെ ജോലിക്കായി വണ്ടിത്തടം യക്ഷിയമ്മൻ കോവിലിനുസമീപത്തുള്ള ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ സമീപവാസിയായ സ്ത്രീ ജോലിക്ക് എത്തിയപ്പോൾ ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. വീടിന്‍റെ മുൻ വശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു.

ഇരുനിര വീട്ടിലെ താഴത്തെ നിലയിലുള്ള ശ്യാമളയുടെ മുറിയും തുറന്ന നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും കാണാത്തതുകൊണ്ട് ജോലിക്കാരി മുറിക്കുള്ളിൽ കയറിയപ്പോൾ കട്ടിലിനു താഴെ കൈലികൊണ്ട് മൂടിയനിലയിൽ ശ്യാമളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷീറ്റിലും മൃതദേഹത്തിലുമായി രക്തക്കറയും ഉണ്ടായിരുന്നു.

ജോലിക്കാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു സമീപവാസി ഓടിയെത്തി. ഇരുവരും ഇക്കാര്യം സാബുവിനെ അറിയിക്കാൻ ഒന്നാം നിലയിൽ എത്തിയപ്പോഴാണ് ഫാനിന്‍റെ ഇരുമ്പ് ക്ലാമ്പിൽ സാബുലാലിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്യാമളയെ കൊലപ്പെടുത്തിയ ശേഷം അതേ കയറിലായിരിക്കാം സാബുവും തൂങ്ങിമരിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം.

സാബുവിന്‍റെ മുറിയിൽ നിന്നും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. വൃദ്ധ സദനത്തിലേക്ക് അമ്മയെ വിടുന്നില്ലെന്നും കൂടെ കൊണ്ടുപോകുന്നതായും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ട് സാബു പോസ്റ്റുകൾ ഇട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.

വണ്ടിത്തടത്തെ വീട്ടിൽ ഫോറൻസിക്, വിരളടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ഉച്ചയ്ക്ക് മൂന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.