ഷാഡോ ഡോക്ടര്‍മാരായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
Friday, July 5, 2024 6:34 AM IST
തിരുവനന്തപുരം: ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും പ്രചോദനം നല്‍കുന്നതിനുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഷാഡോ ഡോക്ടര്‍ പദ്ധതി അവതരിപ്പിച്ച് എസ്പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലിന്‍റെ വേറിട്ട ഡോക്ടേഴ്‌സ് ദിനാചരണം ശ്രദ്ധേയമായി. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തുകാരന്‍ ഡോ. ഗണേഷ് ബരയ്യയായിരുന്നു മുഖ്യാതിഥി.

ഷാഡോ ഡോക്ടര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 200ഓളം വിദ്യാര്‍ഥികളാണ് ഡോക്ടര്‍ വേഷത്തില്‍ ഒരു ദിവസം ആശുപത്രിയില്‍ ചെലവിട്ടു ചികിത്സാ മുറകളും രോഗീ പരിചരണവും ഡോക്ടര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നേരിട്ടറിഞ്ഞത്. ഭാവി ഡോക്ടര്‍മാരായ ഈ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്‌സ് ദിന പരിപാടിയില്‍ അതിഥിയായി എത്തിയത്.

മൂന്നടി പൊക്കം മാത്രമുള്ള ഡോ. ഗണേഷ് വെല്ലുവിളികളെ അതിജീവിച്ചും ഡോക്ടറാകാനുള്ള തന്‍റെ മോഹത്തിനെതിരെ ഉയര്‍ന്നു വന്ന തടസങ്ങളെ നിയമപരമായി നേരിട്ടും പൊരുതി ജയിച്ചാണ് ഡോക്ടറായത്.

വിജയത്തിലേക്കുള്ള പാതയില്‍ ശാരീരിക വെല്ലുവിളികള്‍ ഒരിക്കലും ഒരു തടസമല്ലെന്നും ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തര പരിശ്രമത്തിലൂടെ മറികടക്കാനാകുമെന്നുമാണ് ഡോ. ഗണേഷിന്‍റെ വിജയം നല്‍കുന്ന പാഠമെന്ന് എസ്പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകന്‍ പറഞ്ഞു.