കുടിവെള്ളമില്ല : ജലഅഥോറിറ്റി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Saturday, July 6, 2024 6:29 AM IST
തിരുവനന്തപുരം: കഴക്കൂട്ടം വെഞ്ഞാറമൂട് എം.സി. റോഡ് ബൈപാസിൽ ചന്തവിള യുപി സ്കൂളിന് എതിർവശത്ത് കുഴിക്കോട്ടുകോണം ത്രിജ്യോതിപുരം റോഡിന് ഇരുവശത്തും താമസിക്കുന്നവർ അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജലഅഥോറിറ്റി അസിസ്റ്റന്‍റ് എൻജിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പട്ടു.

ടെക്നോപാർക്കിനും കിൻഫ്രാ പാർക്കിനും സമീപമുള്ള സ്ഥലമാണെങ്കിലും കുടിവെള്ളമില്ല. നിലവിലുള്ള കിണറുകളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടതിനാൽ ഉപയോഗയോഗ്യമല്ല. കുഴൽ കിണറുകൾ വർധിക്കുന്നതിനാൽ കിണറുകളിൽ ജലലഭ്യത കുറയുന്നു. എന്നാൽ റോഡിന്‍റെ വലതുഭാഗത്ത് ജലലഭ്യതയുണ്ട്.

മാവിൻമൂട് പുന്നാട്ട് തമ്പുരാൻ ക്ഷേത്രത്തിന്‍റെ കവാടം വരെയുള്ള പൈപ്പ് ലൈൻ ഇടതുഭാഗത്തേക്ക് കൂടി ലഭ്യമാക്കണമെന്നാണ് ആവശ്യം. ചന്തവിള ശ്രീകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.