അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതിയെ ഭയന്നു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിടഉടമ
Wednesday, July 3, 2024 6:27 AM IST
തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വളളമഠം സ്വദേശിയുമായ രാജേന്ദ്രൻ താമസിച്ചിരുന്ന മുറിക്കു സമീപം താമസിക്കുവാൻ ആൾക്കാർ ഭയന്നിരുന്നെന്നു സാക്ഷി. കാവൽകിണർ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനനു മുന്പാകെ മൊഴി നൽകിയത്.

2017ൽ തമിഴ്നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പ്രതി രാജദുരൈയുടെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്നത്.

2021 ഡിസംബറിൽ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ച് പോകുന്നു എന്നു പറഞ്ഞു പോയ പ്രതി 2022 ഫെബ്രുവരി 10 ന് എത്തി 9000 രൂപ വാടക ഇനത്തിൽ തന്നു. അടുത്ത ദിവസം കേരള പോലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്‍റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയിൽ നിന്ന് ഭാരത് ഫൈനാൻസിൽ സ്വർണം പണയം വച്ച പണയകാർഡും തിരുവനന്തപുരം പേരൂർക്കട ആശുപത്രിയിൽ ചികിത്സിച്ച രേഖകളും കണ്ടെടുത്തു.

2022 ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനു ബാങ്കിൽ എത്തിയ രാജേന്ദ്രൻ 32,000 രൂപ സൗരായ സേതു മാർക്കറ്റിംഗ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ നിക്ഷേപിച്ചു. വലതുകൈയിൽ പരിക്കുണ്ടായിരുന്നതിനാൽ ബാങ്കിൽ എത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണ് പേയിംഗ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനൽവേലി പെരുങ്കുഴി ഇന്ത്യൻ ബാങ്ക് മാനേജർ മയിൽവാഹനനും കോടതിയിൽ മൊഴി നൽകി.

രാജേന്ദ്രൻ ബാങ്കിൽ വരുന്നതും ഇടപാടു നടത്തുന്നതുമടക്കം 19 സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചതു സാക്ഷി തിരിച്ചറിഞ്ഞു. രാജേന്ദ്രൻ പണം അടയ്ക്കാൻ ഉപയോഗിച്ച പേയിംഗ് സ്ലിപ്പ് മാനേജർ കോടതിയിൽ ഹാജരാക്കി.

2022 ഫെബ്രുവരി ആറിനാണ് അന്പലമുക്കിലെ അലങ്കാരചെടി വിൽപനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവളളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.