ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
Tuesday, July 2, 2024 2:36 AM IST
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. പൂവച്ചൽ കാപ്പിക്കാട് സ്വദേശി ഷഹനാസ് (36) ആണ് കാട്ടാക്കട പോലീസിന്‍റെ പിടിയിലായത് .

സ്ഥിരമായി തട്ടിപ്പ് ഉൾപ്പടെ നടത്തുന്ന സംഘത്തിലെ ഒരാളാണ് അറസ്റ്റിലായ ഷഹനാസ്. പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന കേസിലെ മറ്റൊരു പ്രതിയായ രാജേഷ് നേരത്തേ പിടിയിലായിരുന്നു. ഇവർക്കൊപ്പം കൂടുതൽ പേർ സംഘത്തിൽ ഉണ്ടെന്നും പോലീസ് പറയുന്നു. രാത്രി സിനിമകണ്ട് മടങ്ങും വഴിയാണ് വെള്ളനാട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് മേയ് 14ന് അജ്ഞാതരുടെ മർദനമേറ്റത്. പ്രതികൾ ഇവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ അടക്കം കവർന്നിരുന്നു.

രാത്രി ഒന്നരയോടെ നക്രാംഞ്ചിറയ്ക്ക് സമീപത്തുവച്ചാണ് വെള്ളനാട് സ്വദേശികളായ മനു, വിഷ്ണു എന്നിവരെ രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതർ മർദിച്ചത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരിക്കുകയായിരുന്ന യുവാക്കൾക്ക് സമീപത്തേക്ക് എത്തി എന്തിനാണ് ഇവിടെയിരിക്കുന്നത് എന്നായിരുന്നു ആദ്യ ചോദ്യം.

തുടർന്ന് ഷാഡോ പോലീസുകാരാണെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ബലമായി ബൈക്കിൽ കയറ്റി പൂവച്ചൽ ഭാഗത്തേക്ക് കൊണ്ടുപോയി.

തുടർന്ന് ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച് മർദിച്ചെന്നാണ് യുവാക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ശരീരമാസകലം പരിക്കുണ്ട്, കൈകൾക്ക് പൊട്ടലുമുണ്ട്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഓരോരുത്തരായി പിടിയിലായത്.