സിമിയുടെ മരണം ഭർതൃസഹോദരിയുടെ വീടെത്തുംമുന്പേ
Tuesday, July 2, 2024 2:36 AM IST
വിഴിഞ്ഞം: കൊല്ലം മയ്യനാട്ടെ ബന്ധുവിന്‍റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരിയോടൊപ്പം യാത്രപോകാനുള്ള സിമിയുടെ തീരുമാനം അന്ത്യയാത്രക്ക് വഴിയൊരുക്കി.

തിരുവനന്തപുരം നാലാഞ്ചിറ കീർത്തി നഗറിൽ താമസിക്കുന്ന സിമി, മകൾ മൂന്നു വയസുകാരി ശിവന്യയുമായി ഓട്ടോയിൽ രാവിലെ ചാക്കയിൽ ഇറങ്ങി കോവളം നെടുമം വയൽക്കര വീട്ടിൽനിന്ന് അനുജത്തി സിനിയുടെ വരവും കാത്തുനിന്നു. ആക്ടീവ ഓടിച്ചു വന്ന സിനിയോടൊപ്പം ശിവന്യ യെ നടുവിൽ ഇരുത്തി കൊല്ലത്തേക്കു പുറപ്പെട്ടു. സംസ്കാര ചടങ്ങുകഴിഞ്ഞുള്ള തിരിച്ചു വരവിൽ ചാക്കയിൽ ഇറങ്ങി സിമിയുടെ ഭർത്താവ് ശിവപ്രസാദിന്‍റെ സഹോദരിയുടെ ശംഖുംമുഖത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇറങ്ങാനുള്ള ലക്ഷ്യസ്ഥാനം എത്തുന്നതിനു തൊട്ടുമുൻപ് വിധി അപകടത്തിന്‍റെ രൂപത്തിലെത്തി.

ബൈപ്പാസിന്‍റെ മേൽപ്പാലത്തിൽനിന്ന് താഴേയ്ക്കു പതിച്ച് ഗുരുതരാവസ്ഥയിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരിൽ സിമി മരണത്തിനു കീഴടങ്ങി. ശിവന്യയും സിനിയും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുകയാണ്. പരേതയായ രാധയുടെയും സുധാകരന്‍റെ യും മക്കളാണ് സിമിയും സിനിയും. കുഞ്ഞുന്നാളിൽ പിതാവ് ഉപേക്ഷിച്ച് പോയതോടെ അമ്മയുടെ തണലിലാണ് ഇരുവരും വളർന്നെതെന്നു ബന്ധുക്കൾ പറയുന്നു.

കഷ്ടപ്പാടുകൾക്കിടയിലും രണ്ടു മക്കളേയും വിവാഹം കഴിപ്പിച്ചയച്ച രാധ ഒരുവർഷം മുന്പ് മരണമടഞ്ഞു. അതിനു ശേഷവും സഹോദരിമാർ തമ്മിലുള്ള സ്നേഹവും ഐക്യവും ഒന്നുകൊണ്ടു മാത്രമാണ് സിമിയെ നാലാഞ്ചിറയിൽനിന്നു വരുത്തിയുള്ള സിനിയുടെ യാത്ര. മൂന്നാം ക്ലാസുകാരൻ ശരൺ മരിച്ച സിമിയുടെ മകനാണ്.

സ്വന്തം ലേഖകൻ