ഗാസയിൽ വരുന്നയാഴ്ചകളിൽ വാക്സിൻ വിതരണ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് പറഞ്ഞു. പത്തു വയസിൽ താഴെയുള്ള 6.4 ലക്ഷം കുട്ടികൾക്കാണ് വാക്സിൻ വിതരണം ചെയ്യേണ്ടത്.
പതിനായിരക്കണക്കിനു കുട്ടികൾ രോഗഭീഷണിയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ചൂണ്ടിക്കാട്ടി. വാക്സിൻ ദൗത്യം വിജയിക്കണമെങ്കിൽ ആവശ്യമായ അളവിൽ മരുന്നും പോളിയോ വിദഗ്ധരും ഗാസയിലെത്തണം.
ഇന്ധനം, ഫണ്ട്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുണ്ടാകണം. ആരോഗ്യപ്രവർത്തകരുടെയും വാക്സിനെടുക്കാനെത്തുന്നവരുടെയും സുരക്ഷ ഉറപ്പവരുത്തണമെന്നും ഗുട്ടെരസ് കൂട്ടിച്ചേർത്തു.