അലിയുടെ മരണത്തിനുശേഷം കാസർഗോട്ടേക്കു കടക്കാനുള്ള ശ്രമത്തിനിടെ കേരള അതിർത്തിയായ കല്ലടുക്കയിൽവച്ചാണ് റഹ്മത്തും ഭർത്താവും പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം നടക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് മുംതാസ് അലിയെ മംഗളൂരുവിലെ ഫാൽഗുനി നദിയിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തനിക്കെതിരായി അപവാദപ്രചാരണം നടത്തുമെന്ന ഭീഷണി ഭയന്ന് നേരത്തേ മുംതാസ് അലി ഈ സംഘത്തിന് 50 ലക്ഷം രൂപ നല്കിയിരുന്നു.
എന്നാൽ ഇവർ വീണ്ടും പണമാവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തുകയായിരുന്നു. മംഗളൂരുവിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ ഇളയ സഹോദരനാണ് മരിച്ച മുംതാസ് അലി.