ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിട്ടുവെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് നേരത്തെ പരാതി നൽകിയിരുന്നു.
രാവിലെ വോട്ടെണ്ണൽ തുടങ്ങി ഒന്പതിനും 11നുമിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്താൻ കാലതാമസമുണ്ടായി എന്നായിരുന്നു ജയ്റാം രമേശിന്റെ ആരോപണം.
11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിട്ടും നാല്, അഞ്ച് റൗണ്ടുകൾ വരെയുള്ള ഫലങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു തുടങ്ങിയവർക്കാണു പരാതി നൽകിയത്.
സത്യവും കൃത്യവുമായ കണക്കുകൾ ഉപയോഗിച്ച് കമ്മീഷന്റെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് ഉടൻ നിർദേശം നൽകണമെന്നും അതുവഴി തെറ്റായ വാർത്തകളും വിവരണങ്ങളും തടയാൻ കഴിയുമെന്നും ജയ്റാം രമേശ് നൽകിയ പരാതിയിൽ പറഞ്ഞു.