പാലാ: സെന്‍റ് തോമസ് ഓട്ടോണമസ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയായി പങ്കെടുക്കും.

സെന്‍റ് തോമസ് കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി കോളജ് സന്ദര്‍ശിക്കുന്നത്. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്‍റെ ശിലാഫലകവും രാഷ്‌ട്രപതി അനാച്ഛാദനം ചെയ്യും. 23ന് വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷനും കോളജിന്‍റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.

അഭിമാനപൂർവം മികവിന്‍റെ കലാലയം

1950ല്‍ പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിനാല്‍ സ്ഥാപിതമായ സെന്‍റ് തോമസ് കോളജ് നാക് ഗ്രേഡിംഗില്‍ ഉയര്‍ന്ന സ്‌കോറോടെ എ പ്ലസ് പ്ലസ് അംഗീകാരം കരസ്ഥമാക്കിയും ഓട്ടോണമസ് പദവി നേടിയും പെണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്കിയും ചരിത്രപരമായ മുന്നേറ്റത്തിലൂടെയാണ് പ്ലാറ്റിനം ജൂബിലി വര്‍ഷം പിന്നിടുന്നത്.

വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലും കലാസാഹിത്യ മേഖലകളിലും ശാസ്ത്രസാങ്കേതിക രംഗങ്ങളിലും കായികലോകത്തും രാഷ്‌ട്രീയത്തിലുമെല്ലാം അതുല്യപ്രതിഭകളെ സമ്മാനിക്കാന്‍ കോളജിന് ഇന്നും സാധിക്കുന്നുണ്ട്.


16 ബിരുദ പ്രോഗ്രാമുകളും 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 11 ഗവേഷണ കേന്ദ്രങ്ങളുമായി മികവോടെ മുന്നേറാനും വിദ്യാര്‍ഥികള്‍ക്ക് ഉന്നതനിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ സേവനം ലഭ്യമാക്കാനും കോളജിന് സാധിക്കുന്നു. മികച്ച സൗകര്യങ്ങളുള്ളതും വിപുലവുമായ ലൈബ്രറി ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്.

ലോകനിലവാരത്തിലുള്ള സ്വിമ്മിംഗ്പൂള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്സും ഓപ്പണ്‍ ജിംനേഷ്യവും വിദ്യാര്‍ഥികള്‍ക്കും പൊതു സമൂഹത്തിനും ഏറെ പ്രയോജനപ്രദമാണ്. ദേശീയതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ വ്യക്തിത്വങ്ങളുടെയും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കിയ ലൂമിനാരിയ വിദ്യാഭ്യാസ സാംസ്‌കാരിക പ്രദര്‍ശനമേളയും കോളജിന്‍റെ യശസുയര്‍ത്തി.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്‍റെ ദീപ്തമായ ഓര്‍മകള്‍ സ്വന്തമായുള്ള പാലാ സെന്‍റ് തോമസ് കോളജിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ സന്ദര്‍ശനത്തിലൂടെ അവിസ്മരണീയമായ മറ്റൊരു ദിനംകൂടി സ്വന്തമാവുകയാണ്.