എന്നാൽ, രാജ്യത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമുള്ള സംരക്ഷണം നൽകുമെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും ഐടി മന്ത്രി ഗൂഗിൾ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. അടുത്ത ആഴ്ച മന്ത്രി വീണ്ടും ഗൂഗിൾ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വിവാദനയം? ആപ് പേമെന്റുകൾക്ക് 11 മുതൽ 26 ശതമാനം വരെ നികുതിയേർപ്പെടുത്താനുള്ള ഗൂഗിളിന്റെ തീരുമാനമാണ് വിവാദ ആപ്പ് നീക്കങ്ങൾക്കു പിന്നിൽ. ഇന്ത്യൻ കോർപറേറ്റ് മേധാവികൾ ഈ നയത്തിനെതിരേ കോംപറ്റീഷൻ കമ്മീഷനിൽ പരാതി നൽകി.
മൊബൈൽ ആപ്പുകൾക്കുള്ളിൽ നടക്കുന്ന പണമിടപാടുകളിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്ത ആപ്പുകളിൽനിന്ന് മറ്റു കന്പനികളെ അപേക്ഷിച്ച് തങ്ങൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്നു ഗൂഗിൾ വാദിക്കുന്നു.