എസ്ഇഎ ഡാറ്റ അനുസരിച്ച്, ഒക്ടോബറിൽ അവസാനിക്കുന്ന നിലവിലെ 2023-24 വിപണന വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ സസ്യ എണ്ണകളുടെ മൊത്തത്തിലുള്ള ഇറക്കുമതി ആറു ശതമാനം കുറഞ്ഞ് 1,47,75,000 ടണ്ണിലെത്തി, ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 1,56,73,102 ടണ്ണായിരുന്നു. ഭക്ഷ്യ എണ്ണ കഴിഞ്ഞ വിപണവർഷം 1,54,68,912 ടണ്ണായിരുന്നെങ്കിൽ ഇത്തവണ 1,45,35,955 ടണ്ണായി കുറഞ്ഞു. എന്നാൽ, ഭക്ഷ്യേതര എണ്ണയുടെ ഇറക്കുമതിയിൽ വർധവുണ്ടായി. 2,04,190 ടണ്ണിൽനിന്ന് 2,39,045 ടണ്ണായി.
ഭക്ഷ്യഎണ്ണയുടെ 50 ശതമാനത്തിനു മുകളിൽ ഇന്ത്യ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പാം ഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇറക്കുന്നത്. സോയാബീൻ ഓയിൽ ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽനിന്നും.
അടുത്തിടെ, ഖാരിഫ് (വേനൽക്കാലത്ത് വിതച്ച) വിളകളുടെ വിളവെടുപ്പിനിടയിൽ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി സർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചു.